Wednesday, August 31, 2011

ഒറ്റപ്പെടാന്‍ വയ്യ; ലൂയിസ് മാസ്റ്റര്‍ വര്‍ഷം മുഴുവന്‍ തീവണ്ടിയില്‍

 M. Nandakumar to Keralites

 



ഇരിങ്ങാലക്കുട: വാര്‍ധക്യത്തിലെ ഒറ്റപ്പെടലിനെ ലൂയിസ്മാഷ് അതിജീവിച്ചത് ഒരു സീസണ്‍ ടിക്കറ്റിലൂടെ. പത്തുവര്‍ഷംമുമ്പ്, ഭാര്യ മെഴ്‌സിയുടെ മരണശേഷം ഏകാന്തത തോന്നിയപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് തീവണ്ടിയാണ്. 88-ാം വയസ്സിലും ദിവസവും ഷൊറണൂരിലേക്ക് വണ്ടികയറും ഒറ്റയ്ക്ക്. ലക്ഷ്യമില്ലാതെ യാത്രയ്ക്കായൊരു യാത്ര. വര്‍ഷത്തില്‍ 365 ദിവസവും തീവണ്ടിയില്‍. അതാണ് ഇരിങ്ങാലക്കുടയിലെ കടുപ്പശ്ശേരി പ്ലാശ്ശേരി വീട്ടില്‍ ലൂയിസിന്റെ ജീവിതം.

എന്തിനെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. ''വടി കുത്തിപ്പിടിച്ചും ചുമച്ച് കട്ടിലില്‍ കിടന്നും വൃദ്ധനായി മരിക്കാന്‍ ഞാന്‍ തയ്യാറല്ല''.

കാലന്‍കുടയും സീസണ്‍ ടിക്കറ്റുമായി രാവിലെ ഒന്‍പതിന് ഇരിങ്ങാലക്കുടയിലെ വീട്ടില്‍നിന്നിറങ്ങിയാല്‍ സന്ധ്യയാവും തിരിച്ചെത്താന്‍. നിത്യവും എട്ടുമണിക്കൂര്‍ തീവണ്ടിയാത്ര. ചില ദിവസം തെക്കോട്ട് വണ്ടി കയറും. ആലുവയിലിറങ്ങി, വീണ്ടും ഷൊറണൂരിലേക്ക്. ഷൊറണൂര്‍ സ്റ്റേഷനെയും ലൂയിസ്മാഷിനെയും തീവണ്ടികള്‍ പത്തുവര്‍ഷമായി ബന്ധിപ്പിക്കുന്നു.

ഈ പ്രായത്തിലും അദ്ദേഹത്തിന് തീവണ്ടിയാത്ര ഒരു വികാരമാണ്. സ്ഥിരം യാത്രക്കാരുടെ ഉറ്റ ചങ്ങാതിയാണ്; ലൂയിസ്മാഷിനെ തങ്ങള്‍ക്കൊപ്പമിരുത്താന്‍ ഇവര്‍ക്കിടയില്‍ മത്സരവും. തീവണ്ടിയാത്രക്കാരുടെ കൂട്ടായ്മയായ 'ട്രെയിന്‍ മേറ്റ്‌സ്' കഴിഞ്ഞദിവസം തൃശ്ശൂരില്‍ നടത്തിയ ഓണാഘോഷപരിപാടിയില്‍ വിശിഷ്ടാതിഥിയുമായി ഇദ്ദേഹം.

വൈലോപ്പിള്ളിയുമായുള്ള കൂട്ടുകെട്ട്, വൈലോപ്പിള്ളിയോടൊപ്പം പെണ്ണ് കാണാന്‍ പോയ കഥ, അദ്ദേഹം സമ്മാനിച്ച അമൂല്യവസ്തുക്കള്‍, ബഷീറുമായുള്ള സൗഹൃദം അങ്ങനെ ഒത്തിരിയുണ്ട് 88 വര്‍ഷത്തെ ജീവിതത്തില്‍നിന്ന് അദ്ദേഹത്തിനെടുത്തു പറയാനായി.

പരിചിതമുഖങ്ങളെ ആശ്രയിച്ചുകൊണ്ടുള്ളതല്ല അദ്ദേഹത്തിന്റെ ഒരു യാത്രയും. പല ബോഗികളില്‍ മാറിമാറിക്കയറി, പുതിയ മുഖങ്ങള്‍ പരിചയപ്പെടാനാണ് താത്പര്യം. ''എന്നാലും ഞങ്ങളെപ്പോലുള്ള പരിചയക്കാര്‍ അദ്ദേഹത്തെ തേടിയെത്തും; അത്രയ്ക്കും രസം പകരുന്നതാണ് മാഷിന്റെ സാമീപ്യം.''- തീവണ്ടിയാത്രക്കാരായ ശശിധരന്‍, ഉണ്ണികൃഷ്ണന്‍, ഡോ. ബിജുമോഹന്‍ എന്നിവര്‍ പറയുന്നു.

'ലൂയിസ് ഫാന്‍സ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന യാത്രക്കാര്‍ തങ്ങളുടെ വീട്ടിലെ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കാറുണ്ട്. പക്ഷേ, അദ്ദേഹം എങ്ങും പോകാറില്ല. തീവണ്ടി കഴിഞ്ഞ് അദ്ദേഹത്തിന് മറ്റൊരു ലോകമില്ല.

തീവണ്ടിയോടു ചേര്‍ന്നുള്ള ജീവിതങ്ങള്‍ക്ക് ലൂയിസ് മാസ്റ്റര്‍ എന്ന പേര് ആവേശമാണ്. ആദ്യമായി കണ്ടുമുട്ടുന്നവര്‍ക്ക് ഒരത്ഭുതവും.

ഷൊറണൂര്‍ സ്റ്റേഷനിലെ കാന്റീനില്‍നിന്ന് എന്നും അദ്ദേഹം ജ്യൂസ് കുടിക്കും. കാന്റീനുകള്‍ അതിനു പകുതി വിലയേ ഈടാക്കാറുള്ളൂ. അദ്ദേഹത്തിന്റെ വിരുന്നുകാരായ സുഹൃത്തുക്കളില്‍നിന്ന് കാന്റീനുകള്‍ ഭക്ഷണത്തിന് വില ഈടാക്കാറുമില്ല.

''ഒരു സപ്ലയര്‍ ആയി മാഷ് എന്നെ കണ്ടിട്ടില്ല. അത്രയ്ക്ക് സ്‌നേഹത്തോടെയാണ് പെരുമാറ്റം. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കദ്ദേഹത്തെ ജീവനാണ്.''- കാന്റീന്‍ ജീവനക്കാരന്‍ ബൈജു പറയുന്നു.

പോര്‍ട്ടര്‍മാര്‍ ഇദ്ദേഹത്തെ കെട്ടിപ്പുണര്‍ന്നാണ് സ്വീകരിക്കുക. ഇരിങ്ങാലക്കുട-ഷൊറണൂര്‍ റൂട്ടിനുമാത്രം പരിചിതനായ 'സെലിബ്രിറ്റി'യാണ് അദ്ദേഹം.

കേരളത്തില്‍ തീവണ്ടിയേക്കാള്‍ 'സോഷ്യല്‍' ആയ ഒരിടം ഉണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. നേര്‍ക്കുനേര്‍ ഇരുന്ന് സംസാരിക്കാം. ഒറ്റപ്പെടലിനെ കീഴ്‌പ്പെടുത്താന്‍ അദ്ദേഹം തീവണ്ടിയെത്തന്നെ തിരഞ്ഞെടുത്തതിന്റെ കാരണമതാണ്. അതിനായി സ്റ്റേഷനിലെ 100 പടികളുള്ള മേല്‍പ്പാലം ഈ പ്രായത്തില്‍ അനായാസം അദ്ദേഹം കയറിയിറങ്ങും.

1945-ല്‍ നെന്മാറ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കൊടുങ്ങല്ലൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. 79-ല്‍ വിരമിച്ചു. അദ്ദേഹത്തിന്റെ അഞ്ച് മക്കളും വിവാഹിതരാണ്. പേരക്കുട്ടികള്‍ക്ക് മക്കളായി. ആരുടെയും ഒപ്പം കൂടാതെ തറവാട്ടുവീട്ടില്‍ താമസിക്കുന്നതുകൊണ്ട് മക്കള്‍ക്കു സ്വാതന്ത്ര്യത്തോടെ തന്നെ വന്നു കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏവരും തിരക്കുകളിലകപ്പെടുമ്പോള്‍ തന്റെ ഏകാന്തതയോടു മത്സരിക്കാന്‍ ഒരു പുതിയ ലോകം; എല്ലാ തരക്കാരെയും ഉള്‍ക്കൊണ്ട് ചൂളംവിളിച്ചോടുന്ന ലോകം.


നിലീന അത്തോളി


~~~~~Sreenath Vanmelil

Friday, August 19, 2011

The Top 5 Best & Natural Mouthwashes

Maanu Said maanusaid@yahoo.com to Keralites 

The Top 5 Best & Natural Mouthwashes
 
 
Although there are innumerable mouthwashes available in the market, one needs to have a clearer idea as to which one is the best for oral health. If you take our advice, none of the mouthwash brands can be called the best mouthwash as they all have certain ingredients that not only kill germs but also harm the gums and teeth. Let's take a look on how to make the natural mouthwashes.
 
To prevent bad breath and germs, many people bank on the highly advertised mouthwashes but how far are they safe?. May be they kill the harmful Streptococcus and Lactobacillus bacteria but they even damage our healthy gums and teeth.
 
The sugars, alcohol and poloxamer 407 in mouthwashes may increase the risk of mouth and throat cancer. Poloxamer 407 make the ingredients of the mouthwash stick to the teeth. The sugars can cause decay and the flavors, solvents may add to dermatitis.
Why risk health unnecessarily?, try these natural and homemade mouthwashes.
 

Natural Mouthwash Recipes -
1.Recipe 1: Water, rock salt, baking soda, hydrogen peroxide and mint juice (mint leaves juice concentrate).
Procedure: Add all ingredients to a glass and rinse the best mouthwash thrice.
 
2. Recipe 2: Water, ground oregano leaves, rock salt
 
3. Recipe 3: Neem oil, warm water
Procedure: Rub a drop of neem oil all over the mouth and then rinse well with warm water. This prevent decay. You can also replace neem oil with clove or olive oil.
 
4. Recipe 4: Green tea, licorice, echinacea and tea tree can also be the best mouthwashes.
 
5. Recipe 5: Sesame seed oil is also used as a natural mouthwash with warm water.

~~~~~Sreenath Vanmelil

Tuesday, August 16, 2011

Be in the soul of Ramayanam.

അങ്ങനെ ഞാനും ലോകസഞ്ചാരിയായി

 M. Nandakumar to Keralites
 
അങ്ങനെ ഞാനും ലോകസഞ്ചാരിയായി  
നിറഞ്ഞൊഴുകുന്ന ഒരു പുഴയും അതില്‍ നീങ്ങുന്ന കുറേ വള്ളങ്ങളുമാണ്‌ ആദ്യ യാത്രയെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്‌. കുടുംബാംഗങ്ങളോടൊത്ത്‌ മലയാറ്റൂരിലേക്ക്‌ നടത്തിയ യാത്ര. മൂന്നോ നാലോ വയസ്സുള്ളപ്പോഴാണത്‌. ഒരു പാലത്തിലൂടെ കടന്നുപോകുമ്പോള്‍ അത്‌ കാലടിപ്പാലമാണെന്നും താഴെക്കാണുന്നത്‌ പെരിയാറാണെന്നുമൊക്കെ അച്‌ഛനോ അമ്മയോ പറയുന്നതുകേട്ട നേര്‍ത്ത ഓര്‍മ്മയേയുള്ളൂ. എങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ആദ്യ സഞ്ചാരം അതുതന്നെയാണ്‌. എന്തുകൊണ്ടോ, ചെറുപ്പംമുതലേ സഞ്ചാരം എന്നത്‌ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ത്വരയായിരുന്നു. ഒരുപക്ഷേ വീടും വളര്‍ന്ന ചുറ്റുപാടുമൊക്കെയാവാം എന്നിലെ സഞ്ചാരിയെ ഉണര്‍ത്തിയെടുത്തത്‌. യാത്രകളെ അത്‌ ചെറുതായാലും വലുതായാലും വീട്ടുകാര്‍ - പ്രത്യേകിച്ച്‌ അച്‌ഛന്‍ - ഒരിക്കലും നിരുത്‌സാഹപ്പെടുത്തിയിരുന്നില്ല. കാണാത്ത നാടുകള്‍ കാണുന്നത്‌ ജീവിതകാഴ്‌ചപ്പാടുകളെ വികസിപ്പിക്കുമെന്നായിരുന്നു അച്‌ഛന്‍െറ അഭിപ്രായം. അതിനാല്‍ സ്‌കൂളില്‍നിന്നുള്ള പഠനയാത്രകളില്‍ മുടങ്ങാതെ പങ്കെടുക്കണമെന്നത്‌ വീട്ടുകാരുടെകൂടി നിര്‍ബന്‌ധമായിരുന്നു. ചെറുപ്പത്തിലെ യാത്രകളെക്കുറിച്ച്‌ രസകരമായ സ്‌മരണകളാണുള്ളത്‌. എന്‍െറ അച്‌ഛന്‍ വി.ജെ. ജോര്‍ജ്‌ കുളങ്ങര അക്കാലത്ത്‌ മരങ്ങാട്ടുപിള്ളി ഗ്രാമത്തില്‍ ഒരു സമാന്തര വിദ്യാഭ്യാസ സ്‌ഥാപനം നടത്തിവന്നിരുന്നു. ആര്‍ട്‌സ്‌ കോളേജ്‌ എന്നായിരുന്നു അതിനു പേര്‌. അന്ന്‌ തീരെ ചെറിയ ഗ്രാമമായിരുന്നു മരങ്ങാട്ടുപിള്ളി. എല്ലാവര്‍ഷവും നവംബര്‍ -ഡിസംബര്‍ മാസമാകുമ്പോള്‍ കോളേജിനു മുന്നില്‍ ഒരു ബോര്‍ഡ്‌ പ്രത്യക്ഷപ്പെടും. അത്‌ ഏതാണ്ടിങ്ങനെയാവും. `ആര്‍ട്‌സ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ വി.ജെ. ജോര്‍ജ്‌ കുളങ്ങരയുടെ നേതൃത്വത്തില്‍ മധുര, കൊടൈക്കനാല്‍ വിനോദയാത്ര ഈ മാസം 20ന്‌ പുറപ്പെടുന്നു. നിങ്ങളുടെ സീറ്റ്‌ ഉടന്‍ ബുക്ക്‌ ചെയ്യുക.' ഈ ബോര്‍ഡ്‌ ഏറ്റവും ആഹ്‌ളാദിപ്പിക്കുക എന്നെയും രണ്ടു സഹോദരിമാരെയുമാണ്‌. കാരണം യാത്രാസംഘത്തില്‍ ഞങ്ങള്‍ക്ക്‌ സീറ്റ്‌ ഉറപ്പാണല്ലോ. ആര്‍ട്‌സ്‌ കോളജിലെ കുട്ടികളും മരങ്ങാട്ടുപിള്ളിയിലെ ചില പ്രമുഖരുമൊക്കെയുണ്ടാകും യാത്രാസംഘത്തില്‍. ബസില്‍ ഡ്രൈവരുടെ സീറ്റിന്‌ ഇടതുഭാഗത്തുള്ള ബാറ്ററിപ്പെട്ടിയുടെ മുകളിലായിരിക്കും ഞങ്ങള്‍ കുട്ടികളുടെ `സീറ്റ്‌'. ഒരേ നിറത്തിലുള്ള ഉടുപ്പുമണിഞ്ഞ്‌ ലോകം കീഴടക്കാന്‍പോകുന്ന ഭാവത്തില്‍ ബാറ്ററിപ്പെട്ടിയുടെ മേലെ ഞങ്ങളങ്ങിനെയിരിക്കും. ശരിക്കും പഠനയാത്രകള്‍തന്നെയായിരിക്കും അത്‌. അച്‌ഛന്‍െറ ഏതെങ്കിലും ശിഷ്യന്‍മാര്‍ മധുരയിലും ഊട്ടിയിലും ഗോവയിലുമൊക്കെയുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പേതന്നെ ഈ സംഘം വരുന്നതായുള്ള കത്ത്‌ അച്‌ഛന്‍ അവര്‍ക്കയച്ചിരിക്കും. അതാത്‌ നഗരത്തില്‍ സംഘം എത്തുമ്പോള്‍ ഈ ശിഷ്യര്‍ അവിടെ കാത്തുനില്‍പ്പുണ്ടാകും. അവരാണ്‌ പിന്നെ വഴികാട്ടികള്‍. തങ്ങള്‍ക്കറിയാവുന്ന വിധത്തില്‍ കാഴ്‌ചകള്‍ അവര്‍ വിവരിച്ചുതരും. ആര്‍ട്‌സ്‌ കോളേജിന്‍െറ തുണിബാനര്‍ വലിച്ചുകെട്ടിയ ബസുകള്‍ ഇങ്ങനെ ഗോവയുടെയും മൈസൂരിന്‍െറയും മധുരയുടെയുമൊക്കെ വഴികളിലൂടെ എത്ര ഓടിയിരിക്കുന്നു! മടക്കത്തിലാണ്‌ പഠനയാത്ര ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പീഡനയാത്രയാവുന്നത്‌. യാത്രയില്‍ കണ്ട കാര്യങ്ങളെക്കുറിച്ച്‌ അച്‌ഛന്‍െറ ചോദ്യം വരും. അതിന്‌ കൃത്യമായി മറുപടി നല്‍കണം. തിരിച്ചെത്തിയാലുടനെ യാത്രാവിവരണം എഴുതുകയും വേണം. കാഴ്‌ചകള്‍ ആസ്വദിക്കുന്ന ബാലകൗതുകത്തിനപ്പുറം അത്‌ ഓര്‍ത്തുവയ്‌ക്കുകയും പകര്‍ത്തിവയ്‌ക്കുകയും ചെയ്യുന്ന ഗൗരവതരമായ കാര്യമാവുന്നത്‌ അപ്പോഴാണ്‌. അന്ന്‌ പീഢനമായി തോന്നിയിരുന്നെങ്കിലും ഈ പരിശീലനം പിന്നീടെനിക്ക്‌ ഏറെ ഗുണകരമായി. സന്ദര്‍ശിക്കുന്ന ഓരോ സ്‌ഥലത്തെയും സംബന്‌ധിച്ച്‌ കുറിപ്പുകള്‍ എടുത്തുവയ്‌ക്കുന്നത്‌ ശീലമായത്‌ അതിലൂടെയാണ്‌. അഞ്ചാം ക്ലാസ്‌ പഠനകാലംവരെ വര്‍ഷംതോറുമുള്ള `ആര്‍ട്‌സ്‌ കോളേജ്‌ യാത്ര' പതിവായിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സംസ്‌ഥാനാന്തര യാത്രകള്‍. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആര്‍ട്‌സ്‌ കോളേജിനു മുന്നിലൂടെ മരങ്ങാട്ടുപിള്ളി സെന്‍റ്‌ തോമസ്‌ സ്‌കൂളിലേക്ക്‌ നടക്കുമ്പോള്‍ എന്നും പ്രതീക്ഷയോടെ ഞങ്ങള്‍ കുട്ടികള്‍ നോക്കും- ആ ബോര്‍ഡ്‌ ഉയര്‍ന്നിട്ടുണ്ടോ? ഗോവ, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളൊക്കെ ചുറ്റിയുള്ള ഒരു എട്ടുദിന യാത്രയായിരുന്നു ആര്‍ട്‌സ്‌ കോളേജ്‌ ടൂറുകളില്‍ അവസാനത്തേത്‌. അപ്പോഴേക്കും അച്‌ഛന്‍ ഒരു പ്രിന്‍റിംഗ്‌ പ്രസും മറ്റുമാരംഭിച്ച്‌ അതിന്‍െറ തിരക്കുകളിലേക്ക്‌ മാറിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്‌ധികളിലേക്കും വന്‍ കടബാധ്യതയിലേക്കും പുതിയ സംരംഭങ്ങള്‍ നീങ്ങിയതോടെ ഞങ്ങളുടെ യാത്രകള്‍ക്ക്‌ നീണ്ട ഒരു ഇടവേളയുണ്ടായി. പിന്നെ, യാത്രകളുടെ സുഖം അനുഭവിപ്പിച്ചത്‌ വൈദികനായ ഒരമ്മാവനാണ്‌. അമ്മയുടെ സഹോദരന്‍. ഫാ. മാത്യു മരങ്ങാട്ടുപിള്ളി. അദ്ദേഹമന്ന്‌ ബ്രസീലില്‍ മിഷനറി പ്രവര്‍ത്തകനാണ്‌. ബ്രസീലിലേക്കും മറ്റും പോകാന്‍ അധികം വൈദികര്‍ തയാറാകാത്ത കാലം. ഇദ്ദേഹം സാഹസികനാകയാല്‍ ബ്രസീല്‍തന്നെ തെരഞ്ഞെടുത്തു. അവിടെയാകട്ടെ അന്ന്‌ അച്ചന്‍മാര്‍ക്ക്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചിരുന്നത്‌. പത്തോളം ഇടവകകളുടെ ചുമതലയാണ്‌ അമ്മാവനില്‍ വന്നുചേര്‍ന്നത്‌. ഓരോ ഞായറാഴ്‌ച്ചയും ഇടവിട്ട്‌ പള്ളികളില്‍ ആരാധനയര്‍പ്പിക്കാന്‍ അച്ചന്‍ എത്തണം. ബ്രസീലിന്‍െറ വിദൂരഗ്രാമങ്ങളിലെ പള്ളികളില്‍ അച്ചന്‍െറ വരവ്‌ ആഘോഷമായിരുന്നു. രണ്ടുമാസമൊക്കെ കൂടുമ്പോഴാണ്‌ അച്ചന്‍ ഓരോ പള്ളിയിലുമെത്തുക. അന്നവിടെ പെരുന്നാള്‍തന്നെയായിരുന്നു. പള്ളിയില്‍ തോരണം തൂക്കിയും സദ്യയൊരുക്കിയും വിശ്വാസികള്‍ അച്ചനെ സ്വീകരിച്ചുപോന്നു. ഈ അച്ചന്‍ നല്ല ഭാഷാസ്വാധീനമുള്ള ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു. ഓരോ ഗ്രാമത്തിലെയും പള്ളിസന്ദര്‍ശനം കഴിഞ്ഞ്‌ തന്‍െറ താമസസ്‌ഥലത്ത്‌ തിരികെയെത്തുമ്പോള്‍ അന്നത്തെ യാത്രയെക്കുറിച്ച്‌ അദ്ദേഹം സരസമായി എഴുതി. വഴിയോരക്കാഴ്‌ച്ചകള്‍ മുതല്‍ പള്ളിയിലെത്തിയ ഗ്രാമീണരെ വരെ അദ്ദേഹം അക്ഷരങ്ങളിലൂടെ വരച്ചുവെച്ചു. രണ്ടാഴ്‌ച്ചയിലൊരിക്കല്‍ മരങ്ങാട്ടുപിള്ളിയിലെ ഞങ്ങളുടെ വീട്ടിലേക്ക്‌ ബ്രസീലില്‍നിന്നും അച്ചന്‍െറ കത്ത്‌ കൃത്യമായി എത്തിക്കൊണ്ടിരുന്നു. ഓരോ കത്തിലും കട്ടികുറഞ്ഞ മൂന്നുനാല്‌ ഷീറ്റുകളുണ്ടാവും. ഓരോ ഷീറ്റും ഓരോരുത്തരെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളതാണ്‌. ഒന്നാമത്തെ ഷീറ്റ്‌ കുടുംബനാഥനായ അച്‌ഛനുള്ളതാണ്‌. അതില്‍ ബിസിനസ്‌ കാര്യങ്ങളും പ്രസ്സ്‌ നടത്തിപ്പിനെ സംബന്‌ധിച്ചുള്ള ഉപദേശങ്ങളുമൊക്കെയാവും ഉള്ളടക്കം. രണ്ടാം ഷീറ്റ്‌ അമ്മയെ അഭിസംബോധന ചെയ്യുന്നതാണ്‌. വീട്ടുവിശേഷങ്ങളും കുടുംബത്തിലെ വിവാഹം, കൃഷി, രോഗം തുടങ്ങിയവയെപ്പറ്റിയുള്ള അന്വേഷണവുമൊക്കെയാവും അതില്‍. മൂന്നാമത്തെ ഷീറ്റ്‌ ഞങ്ങള്‍ കുട്ടികള്‍ക്കുള്ളതാണ്‌. അത്‌ സമഗ്രമായ യാത്രാ വിവരണംതന്നെയായിരുന്നു. ബ്രസീലിയന്‍ ഗ്രാമങ്ങളിലൂടെ പള്ളികളിലേക്കുള്ള യാത്രയും അവിടത്തെ ജനങ്ങളും പ്രകൃതിയുമൊക്കെ ആ വിവരണങ്ങളിലുണ്ടാവും. ബ്രസീലിലെ തന്‍െറ സാഹസങ്ങള്‍ തെല്ലൊരു ആലങ്കാരികതയോടെതന്നെയാണ്‌ അച്ചന്‍ എഴുതിയിരുന്നത്‌. അപൂര്‍വമായി ചില ചിത്രങ്ങളും അയച്ചുതന്നിരുന്നു. ഈ വിവരണങ്ങള്‍ അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥിയായ എന്നെ ആവേശഭരിതനാക്കിയിരുന്നു. എങ്ങിനെയെങ്കിലും ഒരു മിഷനറി പ്രവര്‍ത്തകനായി ബ്രസീല്‍പോലുള്ള നാടുകളിലൂടെ സഞ്ചരിക്കുകയെന്നതായിരുന്നു അക്കാലത്ത്‌ സ്വപ്‌നം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായപ്പോഴേക്കും യാത്രാവിവരണഗ്രന്‌ഥങ്ങളിലായി ആവേശം. എസ്‌.കെ. പൊറ്റെക്കാട്ടിന്‍െറയും മറ്റും ഏതാനും പുസ്‌തകങ്ങളേ അന്ന്‌ വായിക്കാന്‍ ലഭിച്ചിരുന്നുള്ളൂ. അത്‌ പലതവണ വായിച്ച്‌ മനോസഞ്ചാരം നടത്തുകയായിരുന്നു അന്നത്തെ പ്രധാനപരിപാടി. പത്താംക്ലാസിലും പ്രീഡിഗ്രിക്കുമൊക്കെ പഠിക്കുന്ന കാലത്ത്‌ യാത്രകള്‍ തീരെ അസാധ്യമായിരുന്നു. ലേബര്‍ ഇന്‍ഡ്യ എന്ന പ്രസ്‌ഥാനം വളര്‍ച്ചപ്രാപിച്ചുകൊണ്ടിരുന്ന കാലമാണത്‌. അവിടുത്തെ ജോലികളില്‍ സഹായിയായി കൂടിയതിനാല്‍ രാത്രിയില്‍ വീട്ടില്‍പോകാന്‍പോലും സാധ്യമല്ലായിരുന്നു. പഠനംകഴിഞ്ഞുവന്നാല്‍ പ്രസ്സില്‍ രാത്രി വൈകുവോളം ജോലി ചെയ്യുക അക്കാലത്ത്‌ ജീവിതചര്യയായി. പ്രീഡിഗ്രി വിദ്യാഭ്യാസകാലത്താണ്‌ ദൃശ്യമാധ്യമം ഹരമാവുന്നത്‌. ദൂരദര്‍ശനില്‍ ഒരു ടെലിഫിലിം അവതരിപ്പിക്കുക എന്നതായി അക്കാലത്തെ പ്രധാന ചിന്ത. ഉള്ളിലെ സഞ്ചാരി മൗനത്തിലാണ്ടിരുന്ന ചെറിയൊരു കാലമാണത്‌. ഹാസസാഹിത്യകാരനായിരുന്ന തോമസ്‌ പാലായെക്കൊണ്ട്‌ `ശാകുന്തളം' എന്ന ടെലിഫിലിം സ്‌ക്രിപ്‌റ്റ്‌ എഴുതിച്ച്‌ ദൂരദര്‍ശന്‍െറ വാതില്‍പ്പുറത്ത്‌ അക്കാലത്ത്‌ കുറേ അലഞ്ഞു. മീശമുളയ്‌ക്കാത്ത പയ്യന്‍െറ തിരക്കഥ വായിക്കാന്‍ ആര്‍ക്കാണു നേരം! ഡിഗ്രിക്കും പോസ്‌റ്റ്‌ ഗ്രാജ്വേഷനുമൊക്കെ പഠിക്കുമ്പോഴും ടെലിവിഷനായിരുന്നു ഉള്ളില്‍. പി.ജി. പഠനകാലത്ത്‌ മദ്രാസിലെ മികച്ച സ്‌റ്റുഡിയോകളില്‍ പരിശീലനത്തിനും തെന്നിന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ ബി. ലെനിന്‍, എസ്‌.പി മുത്തുരാമന്‍ തുടങ്ങിയ സാങ്കേതികപ്രവര്‍ത്തകരുമായി ഇടപെടാനും ലഭിച്ച അവസരം ഏറെ ഗുണകരമായി. സാങ്കേതികവിദ്യകള്‍ അടുത്തുപരിചയപ്പെടുന്നതിനായി സ്വന്തമായി `സമയം' എന്നൊരു ടെലിഫിലിം നര്‍മ്മിച്ചു. പ്രശസ്‌ത സംവിധായകനായ ശിവപ്രസാദാണ്‌ അത്‌ ഒരുക്കിയത്‌. നല്ലൊരു വര്‍ക്കായിരുന്നെങ്കിലും മുടക്കുമുതല്‍ തിരിച്ചുകിട്ടിയില്ല. ടെലിവിഷന്‍രംഗത്ത്‌ കരുതലോടെ നീങ്ങിയില്ലെങ്കില്‍ കൈപൊള്ളുമെന്ന പാഠവും അങ്ങനെ പഠിച്ചു. ഇക്കാലത്ത്‌ നല്ലൊരു ഡോക്യുമെന്‍ററി ഒരുക്കണമെന്ന അതിയായ ആഗ്രഹമുദിച്ചു. ഡോക്യുമെന്‍ററി നിര്‍മ്മിക്കാന്‍ പണം വേണം. `സമയ'ത്തിനു മുടക്കിയ പണം പൂര്‍ണമായി തിരിച്ചുകിട്ടിയിട്ടില്ല. ഇനിയെന്താണ്‌ മാര്‍ഗ്ഗം? ഒടുവില്‍ പണം സമ്പാദിക്കാന്‍ ഒരു വഴി കണ്ടെത്തി. കോട്ടയത്തെ പല പ്രമുഖ കോളജുകളുടെയും മാഗസിന്‍ അച്ചടടിയുടെ കരാര്‍ ഏറ്റെടുത്തു. കലാലയ സാഹിത്യവും ചുമന്ന്‌ ശിവകാശിയിലേക്ക്‌ യാത്ര പതിവാക്കി. ഈ കച്ചവടത്തില്‍നിന്ന്‌ പ്രതീക്ഷിച്ചതിലും ലാഭമുണ്ടായി. ആ പണമുപയോഗിച്ച്‌ ഒരു ഡോക്യുമെന്‍ററി സ്വന്തമായി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌തു. വാഗമണ്‍ കുരിശുമല ആശ്രമത്തിലെ ആചാര്യയെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി ആത്‌മസംതൃപ്‌തി നല്‍കിയ ഒരു വര്‍ക്കായിരുന്നു. പിന്നീടാണ്‌ ഏറെ പ്രശംസ കിട്ടിയ `കൃഷ്‌ണഗാഥ' എന്ന ടെലിഫിലിം സംവിധാനം ചെയ്‌തത്‌. അതോടെ ടെലിവിഷന്‍ പരിപാടി തയാറാക്കുന്നതില്‍ ആത്‌മവിശ്വാസമായി. തുടര്‍ന്ന്‌ തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി `മാലുവിന്‍െറ ലോകം', `ചിത്തിരപുരത്തെ വിശേഷങ്ങള്‍', `കേരള വിശേഷം' എന്നിങ്ങനെ കുറേ സീരിയലുകള്‍ തയാറാക്കി. അപ്പോഴേക്കും മലയാളത്തില്‍ സീരിയലുകളുടെ മലവെള്ളപ്പാച്ചില്‍ തുടങ്ങി. എവിടെയും ടെലിഫിലിം സീരിയല്‍ നിര്‍മ്മാണം. ധാരാളം സംവിധായകര്‍. ചാനലുകളിലൊക്കെ സീരിയലുകളുടെ പ്രൊപ്പോസല്‍ കുമിഞ്ഞുകൂടുന്നു. അതോടെ ടെലിഫിലിം, സീരിയല്‍ രംഗത്തുനിന്നും പിന്‍മാറാന്‍ തീരുമാനിച്ചു. സ്വന്തം വ്യക്‌തിത്വം നിലനിര്‍ത്തുന്ന, മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ഒരു പരിപാടി തയാറാക്കണം. മാധ്യമ ചരിത്രത്തില്‍ ഇടംനേടുന്ന ഒരു പരിപാടിയായിരിക്കണം അത്‌. ഈ സമയത്താണ്‌ എന്നില്‍ ഉറങ്ങിക്കിടന്ന സഞ്ചാരി ഉണരുന്നത്‌. യാത്രകള്‍ക്കുവേണ്ടിയുള്ള അതിയായ ആഗ്രഹം. അതങ്ങിനെ ഉള്ളില്‍ ഓളംവെട്ടിക്കൊണ്ടിരുന്നു. കന്യാകുമാരി മുതല്‍ കാശ്‌മീര്‍വരെ യാത്ര ചെയ്‌ത്‌ ഒരു ടെലിവിഷന്‍ യാത്രാവിവരണ പരിപാടി തയാറാക്കാന്‍ ആലോചനയുണ്ടായത്‌ അക്കാലത്താണ്‌. വ്യക്‌തമായ രൂപരേഖകളോടെ `യാത്ര' എന്നൊരു പ്രൊപ്പോസല്‍ തിരുവനന്തപുരം ദൂരദര്‍ശനില്‍ സമര്‍പ്പിച്ചു. മറുപടിക്കായുള്ള കാത്തിരിപ്പായി പിന്നെ. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ഇന്നും ആ മറുപടി ലഭിച്ചിട്ടില്ല! ചാനലുകളില്‍നിന്ന്‌ മുന്‍കൂര്‍ അനുമതി ലഭിച്ചില്ലെങ്കിലും യാത്രാവിവരണപരമ്പര തയാറാക്കാന്‍തന്നെ ഉറപ്പിച്ചു. ജോലിചെയ്‌തുണ്ടാക്കുന്ന വരുമാനത്തിലെ ഒരു ഭാഗം യാത്രകള്‍ക്ക്‌ മാറ്റിവയ്‌ക്കാമെന്നുറച്ചു. ആയിടയ്‌ക്കാണ്‌ കോഴിക്കോട്ടുള്ള വിവേകാനന്ദാ ട്രാവല്‍സിന്‍െറ ഒരു പരസ്യം ഒരു പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. അവര്‍ നേപ്പാള്‍യാത്രയ്‌ക്കുള്ള സൗകര്യമൊരുക്കുന്നു. യാത്രാച്ചെലവ്‌ 6,500 രൂപ. ഉടനെ വിവേകാനന്ദാ ട്രാവല്‍സുമായി ബന്‌ധപ്പെട്ടു. വിവേകാനന്ദയുടെ എം.ഡി. ശ്രീ. നരേന്ദ്രന്‍ ദയാലുവായി. യാത്രയ്‌ക്കുള്ള സൗകര്യമെല്ലാം ഒരുക്കിത്തന്നത്‌ വിവേകാനന്ദാ ട്രാവല്‍സാണ്‌. യാത്രയുടെ വിശദാംശങ്ങള്‍ പറഞ്ഞുതന്നതോടൊപ്പം ഹോട്ടല്‍മുറികള്‍വരെ അവര്‍ ബുക്കുചെയ്‌തു തന്നു. അങ്ങനെ, 1997 ഒക്‌ടോബര്‍ 24 ന്റെ ഉച്ചയ്‌ക്ക്‌ കൊച്ചിയില്‍നിന്നും ഗോരഖ്‌പൂരിലേക്കുള്ള ട്രെയിനില്‍ കയറുമ്പോള്‍ എന്‍െറ വിദേശയാത്രകളുടെ ചരിത്രം തുടങ്ങുന്നു. അതിര്‍ത്തിഗ്രാമമായ സുനോലിയില്‍നിന്നും നടന്നാണ്‌ നേപ്പാളിന്‍െറ അതിര്‍ത്തി കടന്നത്‌. പിന്നീട്‌ എത്രയെത്ര യാത്രകള്‍! ആദ്യമാദ്യം മാല്‍ദീവ്‌സ്‌ പോലുള്ള അയല്‍ രാജ്യങ്ങളിലായിരുന്നു സഞ്ചാരം. ഓരോ യാത്രയും ആവേശം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. സപ്‌തഭൂഖണ്‌ഡങ്ങളായ ഏഷ്യ, ആഫ്രിക്ക, നോര്‍ത്ത്‌ അമേരിക്ക, സൗത്ത്‌ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്‌, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിച്ചുകഴിഞ്ഞു. 73 രാജ്യങ്ങളും അന്റാര്‍ട്ടിക്കയും ഇപ്പോള്‍ പിന്നിട്ടിരിക്കുന്നു. വിദേശയാത്രകള്‍ തുടങ്ങി നാലുവര്‍ഷം കഴിഞ്ഞാണ്‌ `സഞ്ചാരം' ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടങ്ങിയത്‌. രാപകലില്ലാതെ ജോലി ചെയ്‌തുതന്നെയാണ്‌ ഓരോ യാത്രയ്‌ക്കുമുള്ള പണം കണ്ടെത്തിയത്‌. സഞ്ചാരം തുടരുന്നതും അതുകൊണ്ടുതന്നെ. സഞ്ചരിച്ച നാടുകള്‍ അതേപടി ടെലിവിഷനിലൂടെ മലയാളികളെ കാണിക്കാനായി. തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും ചാരിതാര്‍ത്ഥ്യം അക്കാര്യത്തിലാണ്‌. ലോകം കാണുമ്പോള്‍ മനുഷ്യരുടെ കാഴ്‌ച്ചപ്പാടിലും വികാസമുണ്ടാവുന്നു. മലയാളിയുടെ ബോധമണ്‌ഡലത്തെ ചെറുതായെങ്കിലും തൊട്ടുണര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സഞ്ചാരം സാര്‍ഥകമായി.

സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര
Director & Producer of the serial"SANCHARAM" in Asianet News Channel

~~~~Sreenath Vanmelil

കോള്‍ ഐ.എസ്.ഡിയാണോ, സൂക്ഷിക്കുക

Bichu Juman jumanbc@yahoo.com to Keralites 

കൊച്ചി: ഐ.എസ്.ഡി നമ്പറുകളില്‍ നിന്നുള്ള മിസ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുതെന്ന് ബി.എസ്.എന്‍.എല്‍. ഇതൊരുപക്ഷെ നിങ്ങളുടെ പോക്കറ്റ് തന്നെ കാലിയാക്കിയേക്കും. മാലിദ്വീപ്, നൈജീരിയ, ഡീഗോ ഗാര്‍ഷ്യ, സാവോ ടോം എന്നിവിടങ്ങളില്‍ നിന്നുള്ള ചില പ്രത്യേക നമ്പരുകളാണ് ഈ തട്ടിപ്പിന് പിന്നില്‍. അതുകൊണ്ട് തന്നെ ഈ നമ്പരുകളിലേക്ക് വിളിക്കരുതെന്ന നിര്‍ദ്ദേശം ഇതിനോടകം ബി.എസ്.എന്‍.എല്‍ നല്‍കിക്കഴിഞ്ഞു.

+246, 239, 234, 960 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന അന്താരാഷ്ട്ര കോളുകളിലൂടെ ഭീമന്‍ തുക നഷ്ടമായതായി ചില പ്രീപെയ്ഡ് ഉപഭോക്താക്കള്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഈ നമ്പരിലേക്കുള്ള ഓരോ മിനിട്ട് കോളുകള്‍ക്കും അമിത ചാര്‍ജ്ജായിരിക്കും ഈടാക്കുക. ഇത് അങ്ങേത്തലക്കുള്ള തട്ടിപ്പുകാരന് ലഭിക്കുകയും ചെയ്യും. ഓരോ കോളിനും മിനുട്ടിന് 10 രൂപയ്ക്കും 20 രൂപയ്ക്കുമിടയില്‍ നഷ്ടമാവുമെന്നും
ബി.എസ്.എന്‍.എല്‍ മുന്നറിയിപ്പ് നല്‍കുന്നു 

~~~~~Sreenath Vanmelil

ഊരാച്ചേരി ഗുരുനാഥന്‍മാര്‍

 Prad pradonline@yahoo.co.in via yahoogroups.com to Keralites
 
Ooracherry Gurunathanmar' who taught Sanskrit and Malayalam to Dr. Herman Gundart,who compiled a Malayalam grammar book, Malayalabhaasha Vyakaranam (1859), the first Malayalam-English dictionary (1872), and translated the Bible into Malayalam.  
ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥൻമാർ.
താഴെ പറയുന്ന 5 പേരാണു് ഊരാച്ചേരി ഗുരുനാഥന്മാർ.
  • കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
  • ചാത്തപ്പൻ ഗുരുക്കൾ
  • ഒതേനൻ ഗുരുക്കൾ
  • കുഞ്ഞികോരൻ ഗുരുക്കൾ
  • കുഞ്ഞിചന്തൻ ഗുരുക്കൾ
തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂരാണ്പിന്നോക്ക ജാതിയിൽപ്പെട്ട ഗുരുനാഥൻമാരുടെ ജന്മദേശം. തമ്പുരാക്കന്മാരുടെ പശുക്കളെ മേയ്ക്കലായിരുന്നു ഇവരുടെ തൊഴിൽ. ഒരിക്കൽ കോവിലകത്തെ കുട്ടികളെ ഗുരുകുലത്തിലേക്ക് എത്തിക്കുവാൻ നിയോഗമുണ്ടായി. ഈ അവസരത്തിൽ പാഠശാലയ്ക്കു പുറത്തിരുന്ന് അകത്തു നടക്കുന്ന പഠനകാര്യങ്ങൾ കേട്ടു പഠിച്ച് അവർ അക്ഷരാഭ്യാസം നേടിയെടുത്തു. ഈ കുട്ടികളുടെ അസാമാന്യ ബുദ്ധിവൈഭവം, കണ്ടറിഞ്ഞ ഗുരു, തമ്പുരാക്കന്മാരുടെ അനുവാദത്തോടെ ഇവരെ പാഠശാലയ്ക്കുള്ളിലിരുത്തി പഠിപ്പിച്ചു. തങ്ങളുടെ അറിവിനെ‌ അതിവേഗം വികസിപ്പിച്ച‍‌ ഇവർ പെട്ടെന്നു തന്നെ നാടിന് ഗുരുക്കന്മാരായി മാറി.
വാസനാശാലികളായ കവികളുമായിരുന്നു ഗുരുനാഥന്മാർ. അതിനാൽ ഇവർ ജീവിച്ച പ്രദേശം പിൽക്കാലത്ത് കവിയൂർ എന്ന പേരിൽ അറിയപ്പെട്ടു. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. ഗുണ്ടർട്ട് താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു വരുത്തിയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രചിക്കാൻ പ്രേരണയായതും ഊരാച്ചേരി ഗുരുനാഥൻമാരായിരുന്നു.കവിയൂരിൽ ഇവർ ജീവിച്ച ഭവനം മാത്രമാണ് ഈ ഗുരുക്കന്മാരുടെ അവശേഷിക്കുന്ന ഏക സ്മാരകം.


മഹത്തായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഒരു ഗ്രാമമാണ് ചൊക്ലി. സാംസ്കാരിക നായകന്‍മാരും പ്രഗല്‍ഭരായ കവികളും ഇവിടെ ജീവിച്ചിരുന്നു. മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജര്‍മ്മന്‍കാരനായ ഡോക്ടര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിര്‍മ്മാണത്തില്‍ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥന്‍മാര്‍ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് പഴയ സ്മരണകള്‍ അയവിറക്കി കൊണ്ട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഭിഷഗ്വരന്‍മാരും കവികളും ഉണ്ടായിരുന്ന ഊരാച്ചേരിയിലെ ഗുരുനാഥന്‍മാരില്‍ നിന്നാണ് കവിയൂര്‍ ഗ്രാമത്തിന് ആ പേര്‍ കൈവന്നത് എന്ന് പഴമക്കാര്‍ പറയുന്നു.

~~~~~Sreenath Vanmelil

പ്രൊപ്പഗാന്‍റ മരുന്നുകള്‍ അലോപ്പതിമേഖല കൈയടക്കുന്നു

      
കോഴിക്കോട്: അലോപ്പതി ഔഷധവ്യാപാര രംഗത്ത് 'പ്രൊപ്പഗാന്‍റ' മരുന്നുകള്‍ എന്നറിയപ്പെടുന്ന ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ കേരളത്തിലെ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിയുന്നു. ഇത്തരം മരുന്നുകളുടെ പ്രചാരകര്‍ സംസ്ഥാനത്തെ ചില ഡോക്ടര്‍മാര്‍ തന്നെയാണ്. ഔഷധക്കമ്പനികള്‍ വന്‍വാഗ്ദാനങ്ങളും സമ്മാനങ്ങളും നല്‍കിയാണ് പിന്‍വാതിലിലൂടെ കടന്നുവരുന്ന മരുന്നുകള്‍ വില്‍പ്പന നടത്തുന്നത്.

ആന്‍റിബയോട്ടിക്കുകള്‍ മുതല്‍ വൈറ്റമിന്‍ ഗുളികകള്‍, പ്രോട്ടീന്‍പൗഡറുകള്‍വരെ പല പേരുകളിലായി വിവിധ കമ്പനികള്‍ വിപണിയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരേ ചേരുവകളടങ്ങുന്നതും ഗുണനിലവാരമുള്ളതും അംഗീകൃത മരുന്നു കമ്പനികളുടേതുമായ ഔഷധങ്ങളെക്കാള്‍ ഇരട്ടിയിലധികമാണ് ഇതിന്റെ വില. മരുന്നു വാങ്ങുന്നവരില്‍ ഭൂരിഭാഗത്തിനും ഇതേക്കുറിച്ച് ധാരണയില്ല എന്നതാണ് ഇത്തരം ഔഷധങ്ങളുടെ വില്‍പ്പനയെ സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ സഹായിക്കുന്നത്.

പിന്നാക്ക ജില്ലകളും മലയോര മേഖലയുമൊക്കെയാണ് ഇത്തരം ഔഷധങ്ങളുടെ പ്രധാന വിപണനകേന്ദ്രം. സ്‌കാനിങ്, വിദഗ്ധപരിശോധന എന്നിവയ്ക്ക് വന്‍തുക കമ്മീഷന്‍ പറ്റുന്ന നഗരങ്ങളിലെ ചില ഡോക്ടര്‍മാരെപ്പോലെ സാമ്പത്തികമെച്ചം മാത്രം മുന്നില്‍ കണ്ടാണ് ചില ഡോക്ടര്‍മാര്‍ ഇത്തരം മരുന്നു കമ്പനികളുടെ പ്രചാരകരാവുന്നത്.

സാധാരണ ആന്‍റി ബയോട്ടിക്കുകളായ അമോക്‌സിലിന്‍, ത്രോമൈസിന്‍, ആമ്പിസിലിന്‍ ക്ലോക്‌സസിലിന്‍, കുട്ടികള്‍ക്കുള്ള അമോക്‌സിലിന്‍ കിഡ്, നോര്‍ഫ്ലോക്‌സാസിന്‍, സിപ്‌റോഫ്ലോക്‌സാസിന്‍ തുടങ്ങി എല്ലാത്തരം ആന്‍റി ബയോട്ടിക്കുകള്‍ക്കും വ്യാജനുണ്ട്. പ്രമുഖ അലോപ്പതി മരുന്നു കമ്പനികളുടെ മരുന്നുകളെക്കാള്‍ മൂന്നിരട്ടിയാണ് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില. ഈ മരുന്നുകള്‍ കുറിക്കുന്ന ഡോക്ടര്‍മാര്‍ ചീട്ടിനടിയില്‍ കമ്പനി മാറ്റിക്കൊടുക്കരുതെന്ന് പ്രത്യേകം എഴുതി ചേര്‍ക്കും. ഇത്രമരുന്നുകള്‍ തങ്ങള്‍ വിറ്റുതരാമെന്ന കമ്പനികളുമായുണ്ടാക്കുന്ന കരാറാണ് ഇതിനു പിന്നില്‍.

വ്യക്തമായ മേല്‍വിലാസം പോലുമില്ലാതെ ഔഷധ വ്യാപാര രംഗത്ത് കടന്നെത്തുന്ന ഇത്തരം മരുന്നു കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്. ഇത്തരമൊരു കമ്പനിയുണ്ടാക്കുന്ന സുക്രാല്‍ഫെയിറ്റ് എന്നചേരുവയടങ്ങിയ മരുന്ന് കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു വര്‍ഷമുണ്ടെങ്കിലും ഉപയോഗ ശൂന്യമായി കുപ്പിക്കുള്ളില്‍ത്തന്നെ പൂപ്പല്‍വന്ന് കട്ടപിടിച്ചു കിടക്കുകയാണ്. ഇത്തരം മരുന്നുകള്‍ പല മെഡിക്കല്‍ഷോപ്പിലുമുണ്ട്. 32002 എന്ന ബാച്ച് നമ്പറില്‍ 2010 ജൂലായിയിലാണ് മരുന്നുണ്ടാക്കിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനിയുടെ തന്നെ ഒട്ടേറെ ഔഷധങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.

സര്‍ക്കാര്‍ ആസ്പത്രികളില്‍ വെറുതെ നല്‍കുന്ന അയേണ്‍ ഗുളിക പുതിയ ചില പേരുകളില്‍ പത്തു ഗുളികകള്‍ക്ക്50 രൂപ ഈടാക്കിയാണ് വില്‍ക്കുന്നത്. പൊതുവെ മരുന്നുകടകള്‍ക്ക് ലാഭം കുറവുള്ള ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നതില്‍ നിന്നും മരുന്നു കടയുടമകളുടെ സംഘടനയായ എ. കെ. സി. ഡി. എ. പിന്‍മാറിയിരുന്നു. എന്നാല്‍ സംഘടന പിളര്‍ന്നതോടെ ഈ തീരുമാനം നടപ്പാകാതെയായി. ഇത്തരം കമ്പനികളുടെ റെപ്രസന്‍േററ്റീവുമാര്‍ മരുന്നുകള്‍ വിറ്റഴിക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗവും ആരോഗ്യ വകുപ്പും കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 

~~~~~Sreenath Vanmelil

Friday, August 5, 2011

അഴകിന്റെ ആയുര്‍വേദം

shujazzzz shujahsali@gmail.com to onlinekeralafriends 
അഴകിന്റെ ആയുര്‍വേദം
അഴകിന്റെ ഒരുപാട് രഹസ്യങ്ങളുണ്ട് ആയുര്‍വേദത്തില്‍. തലമുറകള്‍ കൈമാറിവന്ന ആ ഔഷധക്കൂട്ടുകളെ അടുത്തറിയാം...

ഒന്ന് വീട്ടുമുറ്റത്തേക്കിറങ്ങുകയേ വേണ്ടൂ. ചെമ്പരത്തിച്ചെടി ഒരു പിടി പച്ചിലകള്‍ വെച്ച് നീട്ടും. ചെമ്പരത്തിയിലയും പൂവും കശക്കിപ്പിഴിഞ്ഞാല്‍ അസ്സല്‍ താളിയായി. നല്ല കൊഴുപ്പും തണുപ്പുമുള്ള പച്ചിലനീര്. ഏത് ഷാംപൂവിനോടും കിടപിടിക്കും. ഒട്ടും ചെലവുമില്ല. താളിതേച്ചുള്ള കുളി കഴിഞ്ഞാലോ...പ്രകൃതിയുടെ സൗമ്യസ്​പര്‍ശംപോലെ തലയോട്ടിയില്‍ കുളിര്‍മ പടരും. 

കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളിയാണ് നല്ലത്. ഫ്ലറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും കറുപ്പും നല്‍കാന്‍ സഹായിക്കുകയും ചെയ്യും. താളി മിക്‌സിയിലിട്ട് അരച്ചെടുക്കരുത്. അരയുമ്പോള്‍ ഉണ്ടാവുന്ന ചൂട് അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും. ഇലകള്‍ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് പിഴിഞ്ഞാല്‍ നീര് നന്നായി കിട്ടും. ചീവയ്ക്കാപ്പൊടി, വെള്ളില, കൊട്ടത്തിന്റെ ഇല എന്നിവയും താളിയുണ്ടാക്കാന്‍ നല്ലതാണ്. 

എണ്ണ തേച്ചുകുളി
എന്നും രണ്ടുനേരവും കുളിക്കുന്ന ശീലമാണ് മലയാളികളുടെ സൗന്ദര്യരഹസ്യം എന്ന് പറയാറുണ്ട്. വെറും കുളി അല്ല, നല്ലെണ്ണ തേച്ചുള്ള കുളിയാണത്. എണ്ണ തേച്ചുകുളിക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. തണുത്ത എണ്ണ അത്രവേഗം ദേഹത്ത് പിടിക്കില്ല. അതിനാല്‍ ഒഴിഞ്ഞ പാത്രം ചെറുതായി ചൂടാക്കിയെടുക്കുക. തീയണച്ച് പാത്രത്തിലേക്ക് അല്‍പം നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടാറിയാല്‍ 20 മിനുട്ട് ദേഹത്ത് തേച്ച് പിടിപ്പിക്കാം. രാവിലെയുള്ള കുളിയാണ് നല്ലത്. വൈകീട്ടാണെങ്കില്‍ അസ്തമയത്തിനു മുന്‍പ് കുളിക്കണം. 

ദേഹത്തും തലമുടിയിലും എണ്ണ പുരട്ടണം. തിളപ്പിച്ച് ജലാംശം നീക്കിയ വെളിച്ചെണ്ണയാണ് തലമുടിക്ക് നല്ലത്. മുടിയിഴകളുടെ ഏറ്റവും അടിഭാഗത്ത് ശിരോചര്‍മത്തിലാണ് എണ്ണ പുരട്ടേണ്ടത്. മുടിയിഴകള്‍ ജീവനില്ലാത്ത കോശങ്ങളായതിനാല്‍ അവയില്‍ എണ്ണ തേച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടില്ല.

ദേഹത്തെ മെഴുക്ക് കളയാന്‍ ചെറുപയര്‍പൊടി ഉപയോഗിക്കാം. സാധാരണ ബാത്തിങ് സോപ്പുകളില്‍ കാസ്റ്റിങ്‌സോഡ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടും ജൈവമായ പൊടികളാണ് തേച്ചുകുളിക്കാന്‍ നല്ലത്. ചെറുപയര്‍ ഒന്ന് ചൂടാക്കിയെടുക്കുക. അപ്പോള്‍ മിക്‌സിയില്‍ നന്നായി പൊടിക്കാന്‍ കഴിയും. ഈ പൊടി അരിച്ചെടുത്ത് സൂക്ഷിക്കാം. വരണ്ട തൊലിയുള്ളവര്‍ക്ക് കുതിര്‍ത്ത ഉഴുന്ന് അരച്ചത് സോപ്പിനു പകരം ഉപയോഗിക്കാം.

നല്ല നിറം കിട്ടാന്‍
ഗര്‍ഭകാലത്ത് കുങ്കുമപ്പൂ അരച്ച് പാലില്‍ച്ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നല്ല നിറം ലഭിക്കും എന്ന് പറയാറുണ്ട്. സത്യത്തില്‍ ചര്‍മത്തിന്റെ നിറം പൂര്‍ണമായും പാരമ്പര്യമായി കിട്ടുന്നതാണ്. എങ്കിലും ശുദ്ധമായ കുങ്കുമപ്പൂ 2-4 എണ്ണം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ചര്‍മത്തിന് ശോഭ വരുമെന്നത് നേരാണ്.

മുഖത്തെ പാടുകള്‍ പോവാനും ചര്‍മം മൃദുവാകാനും വിശേഷപ്പെട്ടതാണ് കുങ്കുമാദിതൈലം. ഇത് വിലകൂടിയ ഒരു തൈലമാണ്
രണ്ടോ മൂന്നോ തുള്ളി കൈവെള്ളയിലെടുത്ത് മുഖത്ത് പുരട്ടിയിടുക. മുക്കാല്‍ മണിക്കൂറിനു ശേഷം നേരിയ ചൂടുവെള്ളത്തില്‍ കഴുകുക.

പ്രകൃതിദത്തമായ ഫലങ്ങള്‍ പലതിനും ഔഷധഗുണമുണ്ട്. പഴസത്ത് നേരിട്ട് ഫെയ്‌സ്​പാക്കായി ഉപയോഗിക്കാം. യാതൊരു പാര്‍ശ്വഫലവും ഉണ്ടാവില്ല . തക്കാളിനീരും ചെറുനാരങ്ങാനീരും ഓരോ സ്​പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് 30 മിനുട്ട് മുഖത്ത് പുരട്ടുക. കഴുകിയാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. തേനും നാരങ്ങാനീരും ഇതുപോലെ സമം ചേര്‍ത്ത് പുരട്ടാം.

തിളപ്പിക്കാത്ത പാല്‍ 50 മില്ലി എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്​പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. പാല്‍ പിരിയാതിരിക്കാന്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കാം. നേര്‍ത്ത കോട്ടണ്‍ തുണികൊണ്ട് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകാന്‍ യോജിച്ച കൂട്ടാണ് ഇത്. വെള്ളരിക്ക അരച്ചതില്‍ നാരങ്ങാനീര് ചേര്‍ത്ത മിശ്രിതവും ഇതുപോലെ ഫെയ്‌സ്​പാക്ക് ഇടാം.

കൈമുട്ട്, കാല്‍മുട്ട് എന്നീ സന്ധികളില്‍ ചര്‍മം ഇരുണ്ടും കടുപ്പമേറിയും കാണാം. ഏലാദിതൈലം, നാല്‍പാമരാദിതൈലം, ദിനേശവല്യാദിതൈലം എന്നിവയില്‍ ഏതെങ്കിലുമൊന്ന് ദേഹത്ത് പുരട്ടുന്നത് ചര്‍മത്തിന്റെ പരുപരുപ്പ് കുറയ്ക്കും.

തണുപ്പ് കൂടുതലുളള കാലാവസ്ഥയില്‍ നല്ലെണ്ണയാണ് ദേഹത്ത് പുരട്ടാന്‍ നല്ലത്. ചര്‍മത്തില്‍ വരള്‍ച്ചയും മൊരിയും ഉണ്ടെങ്കില്‍ പടോലകേരഘൃതം പുരട്ടാം. കൊച്ചുകുട്ടികളില്‍ ഇതിന്റെ ഫലം വേഗം കാണാം. കുളി കഴിഞ്ഞാലും പടോലകേരഘൃതം രണ്ടു തുള്ളി എടുത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനില്‍ക്കാന്‍ ഇത് സഹായിക്കും.

കണ്ണുകള്‍ക്ക് അഞ്ജനം
കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം കൊണ്ട് എഴുതുന്നത് നല്ലതാണ്. കണ്‍മഷി ഉണ്ടാക്കുന്നതിന് പാരമ്പര്യമായി ഒരു നാടന്‍രീതി ഉണ്ട്. അഞ്ജനക്കല്ല് (പച്ചമരുന്നുകടയില്‍ കിട്ടും) മൃദുവായി പൊടിച്ചെടുക്കുക. പൊടി എള്ളെണ്ണയില്‍ കുഴച്ച് കുഴമ്പുപരുവത്തിലാക്കണം. ഒരു ഓട്ടുവിളക്കില്‍ ഈ കുഴമ്പ് തേച്ച് പിടിപ്പിക്കണം. നല്ലെണ്ണയില്‍ നനച്ച തിരി കത്തിച്ച് ഇതിനുനേര്‍ക്ക് കാണിക്കുക. തേച്ച അഞ്ജനക്കുഴമ്പ് നന്നായി കറുത്താല്‍ തണുക്കാന്‍ വെക്കണം. പിന്നീട് ഇത് ചൂരണ്ടിയെടുത്ത് സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് കണ്ണെഴുതാം.

സ്ഥിരമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ക്കും രാത്രി ഉറക്കം കുറഞ്ഞവര്‍ക്കും കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വലയങ്ങള്‍ കാണാറുണ്ട്. തൈരിന്റെ തെളിയില്‍ തൈരിന് മീതെ ഊറിനില്‍ക്കുന്ന വെള്ളം ഏലാദിചൂര്‍ണം യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഈ പ്രശ്‌നം കുറയുന്നതു കാണാം. തിളപ്പിക്കാത്ത പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നതും ചര്‍മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കും. 

മഞ്ഞള്‍കാന്തി
ഔഷധഗുണത്തിന് പേര് കേട്ടതാണ് മഞ്ഞള്‍. ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവുണ്ട് മഞ്ഞളിന്. എള്ളെണ്ണയില്‍ പച്ചമഞ്ഞള്‍ അരച്ച് ചേര്‍ത്തത് കുട്ടികളുടെ ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. കൈകാലുകളിലെയും മുഖത്തെയും അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാനും മഞ്ഞള്‍ ഉപയോഗിക്കാം. ഗോതമ്പുപൊടിയും മഞ്ഞള്‍പ്പൊടിയും (മഞ്ഞള്‍ക്കഷണങ്ങള്‍ കുതിര്‍ത്ത് അരച്ചെടുത്തത്) സമം അളവിലെടുത്ത് നല്ലെണ്ണയില്‍ യോജിപ്പിക്കുക. മുഖത്ത് അര മണിക്കൂര്‍ നേരമെങ്കിലും പുരട്ടിയിടണം. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ രോമങ്ങള്‍ കൊഴിഞ്ഞുപോയി ചര്‍മം ഭംഗിയാവും.

പല്ലുകള്‍ക്ക് തിളക്കം
വല്ലാതെ മധുരമുള്ളതൊന്നും പല്ലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുതെന്നാണ് ആയുര്‍വേദം പറയുന്നത്.
പണ്ടുള്ളവര്‍ പഴുത്ത മാവി ലയോ ഉമിക്കരിയോ ആണ് പല്ല് തേക്കാന്‍ ഉപയോഗിച്ചിരുന്നത്. തിരക്കിട്ട ജീവിതത്തിലും അത്തരം പഴയ ശീലങ്ങള്‍ തുടരുന്നവര്‍ അപൂര്‍വമാണിന്ന്. 

ദശനകാന്തിപോലുള്ള ചൂര്‍ണങ്ങള്‍ പല്ല് തേയ്ക്കാന്‍ നല്ലതാണ്. പല്ലുകളുടെ ഭംഗിക്കും ആരോഗ്യത്തിനും ഇത്തരം ചൂര്‍ണങ്ങള്‍ ഗുണം ചെയ്യും. വീട്ടില്‍ പൊടിച്ചെടുത്തതൊ വിപണിയില്‍ ലഭ്യമായതൊ ആയ ചൂര്‍ണങ്ങള്‍ തെരഞ്ഞെടുക്കാം. ടൂത്ത്ബ്രഷില്‍ പേസ്റ്റിനു പകരം ചൂര്‍ണം ഉപയോഗിക്കുക. രാസവസ്തുക്കളടങ്ങിയ ടൂത്ത്‌പേസ്റ്റിനേക്കാള്‍ എന്തുകൊണ്ടും നല്ലത് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചൂര്‍ണങ്ങള്‍ത്തന്നെ.

വായയുടെ ദുര്‍ഗന്ധം അകറ്റാന്‍ പലതരം മൗത്ത്‌റിഫ്രഷറുകള്‍ ഇന്ന് നാം ഉപയോഗിക്കുന്നു. ഇവയ്ക്ക് പകരം ഏലയ്ക്ക ചവച്ചുനോക്കൂ. ഏലയ്ക്കയുടെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് ഗ്രാമ്പൂ എടുക്കാം. തളിര്‍വെറ്റിലയും എലയ്ക്കാത്തരിയും ചേര്‍ത്ത് ചവയ്ക്കുന്നതും പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും.

ഡോ.ജി.വിഷ്ണു
അഷ്ടവൈദ്യന്‍ തൈക്കാട് മൂസ് 
വൈദ്യരത്‌നം ഔഷധശാല
എറണാകുളം
Thanks :Mathrubhumi

~~~~~Sreenath Vanmelil

Thursday, August 4, 2011

ടൈപ്പ് ചെയ്താല്‍ ചാര്‍ജാകുന്ന ലാപ്‌ടോപ്പുകള്‍ക്ക് സാധ്യത

Bichu Juman jumanbc@yahoo.com to Keralites 
ടൈപ്പ് ചെയ്താല്‍ ചാര്‍ജാകുന്ന ലാപ്‌ടോപ്പുകള്‍ക്ക് സാധ്യത


ടൈപ്പ് ചെയ്യുമ്പോള്‍ കീബോര്‍ഡിലേല്‍ക്കുന്ന സമ്മര്‍ദം വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുന്ന കാര്യം ആലോചിച്ചു നോക്കൂ. ആ ഊര്‍ജം ബാറ്ററിയില്‍ ശേഖരിക്കാനായാലോ! ചാര്‍ജ് ചെയ്യുകയെന്ന പൊല്ലാപ്പില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ക്കും മറ്റും രക്ഷപ്പെടാനാകും. പ്രത്യേകം ചാര്‍ജ് ചെയ്യേണ്ട ആവശ്യം തന്നെയില്ലാത്ത കമ്പ്യൂട്ടറുകളുടെ യുഗമാകും അതുവഴി പിറക്കുക.

ഇതിനുള്ള സാധ്യത തുറക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ മുന്നേറ്റം. നേര്‍ത്ത പീസോഇലക്ട്രിക് ഫിലിമുകള്‍ക്ക് ഏല്‍ക്കുന്ന സമ്മര്‍ദത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള കഴിവെത്രയെന്ന് വിജയകരമായി അളന്നു നോക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

അതിന്റെ അടിസ്ഥാനത്തില്‍, ഭാവിയില്‍ ഇത്തരം ഫിലിമുകളുടെ ആവരണമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് ഗവേഷകര്‍ പറയുന്നു.'അഡ്വാന്‍സ് ഫങ്ഷണല്‍ മെറ്റീരിയല്‍സ്' എന്ന ജേര്‍ണലിലാണ് റോയല്‍ മെല്‍ബോണ്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (RMIT)യിലെ ഗവേഷകര്‍ തങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ടൈപ്പ് ചെയ്യുമ്പോള്‍ സ്വയം ചാര്‍ജു ചെയ്യപ്പെടുന്ന ലാപ്‌ടോപ്പുകള്‍ക്കും, രക്തസമ്മര്‍ദത്തെ പേസ്‌മേക്കേഴ്‌സുകളുടെ വൈദ്യുത സ്രോതസ്സുകളാക്കാനും പീസോഇലക്ട്രിക ഫിലിമുകള്‍ക്ക് സാധിക്കുമെന്ന്, ഗവേഷണ റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ ഡോ.മധു ഭാസ്‌കരന്‍പറയുന്നു. കോയമ്പത്തൂരിലെ പി.എസ്.ജി. കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദം നേടിയ ഡോ.ഭാസ്‌കരന്‍, ആര്‍.എം.ഐ.റ്റി.യില്‍ ഫങ്ഷണല്‍ മെറ്റീരിയല്‍സ് ആന്‍ഡ് മൈക്രോസിസ്റ്റംസ് റിസര്‍ച്ച് ഗ്രൂപ്പിലെ ഗവേഷകയാണ്.

യാന്ത്രികോര്‍ജത്തെ (mechanical energy) വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ സഹായിക്കുന്നവയാണ് പീസോഇലക്ട്രിക് വസ്തുക്കള്‍. അങ്ങനെയുണ്ടാകുന്നപീസോഇലക്ട്രിസിറ്റിയെന്നത് പുതിയതായി കണ്ടെത്തിയ ഒരു പ്രതിഭാസമല്ല. 19-ാം നൂറ്റാണ്ടില്‍ തന്നെ കണ്ടുപിടിക്കപ്പെട്ട പ്രതിഭാസമാണിത്. ഇലക്ട്രിക് സിഗരറ്റ് ലൈറ്ററുകളില്‍ പ്രയോജനപ്പെടുത്തുന്നത് ഈ പ്രതിഭാസത്തിന്റെ സാധ്യതയാണ്.

കട്ടിയുള്ള പീസോഇലക്ട്രിക് വസ്തുക്കളെക്കുറിച്ച് (പീസോഇലക്ട്രിക് പരലുകളും മറ്റും) ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, പീസോഇലക്ട്രിക് ഫിലിമുകളെ സംബന്ധിച്ചുള്ളത് താരതമ്യേന പുതിയ പഠനമേഖലയാണ്. ആ മേഖലയിലാണ് ഡോ. ഭാസ്‌കരനും സംഘവും ഇപ്പോള്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്.
~~~~~Sreenath Vanmelil

Tuesday, August 2, 2011

SALT- a wonderful & versatile chemical!!

Vijesh Ittammal vijesh200950@yahoo.com to Keralites
SALT- a wonderful & versatile chemical!!
 
1.  If you drop a whole egg on the floor, pour salt all over the egg, let it sit for awhile, then use dustpan, the egg will come right up, without all that mess.
2.  Soak stained hankies in salt water before washing.
3.  Sprinkle salt on your shelves to keep ants away.
4.  Soak fish in salt water before descaling; the scales will come off easier.
5.  Put a few grains of rice in your saltshaker for easier pouring.
6.  Add salt to green salads to prevent wilting.
7.  Test the freshness of eggs in a cup of salt water; fresh eggs sink bad ones float.
8.  Add a little salt to your boiling water when cooking eggs; a cracked egg will stay in its shell this way.
9. A tiny pinch of salt with egg whites makes them beat up fluffier.
10.  Soak wrinkled apples in a mildly salted water solution to perk them up.
11.  Rub salt on your pancake griddle and your flapjacks won't stick.
12.  Soak toothbrushes in salt water before you first use them; they will last longer.
13.  Use salt to clean your discolored coffee pot.
14.  Mix salt with turpentine to whiten you bathtub and toilet bowl.
15.  Soak your nuts in salt brine overnight and they will crack out of their shells whole. Just tap the end of the shell with a hammer to break it open easily.
16.  Boil clothes pins in salt water before using them and they will last longer.
17.  Clean brass, copper and pewter with paste made of salt and vinegar, thickened with flour.
18.  Add a little salt to the water your cut flowers will stand in for a longer life.
19.  Pour a mound of salt on an ink spot on your carpet; let the salt soak up the stain.
20.  Clean your iron by rubbing some salt on the damp cloth on the ironing surface
21.  Adding a little salt to the water when cooking foods in a double boiler will make the food cook faster.
22.  Use a mixture of salt and lemon juice to clean piano keys.
23.  To fill plaster holes in your walls, use equal parts of salt and starch, with just enough water to make stiff putty.
24.  Rinse a sore eye with a little salt water.
25.  Mildly salted water makes an effective mouthwash. Use it hot for a sore throat gargle.
26.  Dry salt sprinkled on your toothbrush makes a good tooth polisher.
27.  Use salt for killing weeds in your lawn.
28.  Eliminate excess suds with a sprinkle of salt.
29. A dash of salt in warm milk makes a more relaxing beverage.
30.  Before using new glasses, soak them in warm salty water for a while.
31.  A dash of salt enhances the taste of tea.
32.  Salt improves the taste of cooking apples.
33.  Soak your clothesline in salt water to prevent your clothes from freezing to the line; likewise, use salt in your final rinse to prevent the clothes from freezing.
34.  Rub any wicker furniture you may have with salt water to prevent yellowing.
35.  Freshen sponges by soaking them in salt water.
36.  Add raw potatoes to stews and soups that are too salty.
37.  Soak enamel pans in salt water overnight and boil salt water in them next day to remove burned-on stains.
38.  Clean your greens in salt water for easier removal of dirt.
39.  Gelatin sets more quickly when a dash of salt is added.
40. Fruits put in mildly salted water after peeling will not discolor.
41.  Fabric colors hold fast in salty water wash.
42.  Milk stays fresh longer when a little salt is added.
43.  Use equal parts of salt and soda for brushing your teeth.
44.  Sprinkle salt in your oven before scrubbing clean.
45.  Soaked discolored glass in a salt and vinegar solution to remove stains.
46.  Clean greasy pans with a paper towel and salt.
47.  Salty water boils faster when cooking eggs.
48.  Add a pinch of salt to whipping cream to make it whip more quickly.
49.  Sprinkle salt in milk-scorched pans to remove odour.
50.  A dash of salt improves the taste of coffee.
51.  Boil mismatched hose in salty water and they will come out matched.
52.  Salt and soda will sweeten the odor of your refrigerator.
53.  Cover wine-stained fabric with salt; rinse in cool water later..
54.  Remove offensive odours from stove with salt and cinnamon.
55.  A pinch of salt improves the flavor of cocoa.
56. To remove grease stains in clothing, mix one part salt to four parts alcohol.
57. Salt and lemon juice removes mildew.
58. Sprinkle salt between sidewalk bricks where you don't want grass growing.
59.  Polish your old kerosene lamp with salt for a brighter look. Remove odors from sink drainpipes with a strong, hot solution of salt water.
60.  If a pie bubbles over in your oven, put a handful of salt on top of the spilled juice. The mess won't smell and will bake into a dry, light crust which will wipe off easily when the oven has cooled.

~~~~~Sreenath Vanmelil

Monday, August 1, 2011

ശ്രദ്ധിക്കൂ... അല്ലെങ്കില്‍ ഒരു പക്ഷേ അടുത്ത ഇര നിങ്ങളാവാം

Ijas Rahman ikmmvir98@gmail.com via yahoogroups.com to Keralites

~~~~~Sreenath Vanmelil

തമിഴ്‌നാട്ടില്‍ നാല് കി.മീ ബസ് യാത്രയ്ക്ക് ഇന്നും രണ്ടുരൂപ

 rajeev rajan rajeev_k_r@yahoo.com to Keralites
 
തമിഴ്‌നാട്ടില്‍ നാല് കി.മീ ബസ് യാത്രയ്ക്ക് ഇന്നും രണ്ടുരൂപ


കോയമ്പത്തൂര്‍: തമിഴകത്ത് ബസ് യാത്രക്കൂലി കൂട്ടിയിട്ട് വര്‍ഷം പത്തായി. രണ്ടിന്റെ ഒരു തുട്ടുകൊടുത്താല്‍ നാലുകിലോമീറ്റര്‍ യാത്രചെയ്യാം. പതിറ്റാണ്ടിനിടെ ഡീസല്‍വില പലതവണ ഉയര്‍ന്നെങ്കിലും യാത്രക്കൂലിവര്‍ധനയ്ക്കുമാത്രം തമിഴ്‌നാട്‌സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. തമിഴ്‌നാട് റോഡ് ഗതാഗത കോര്‍പറേഷന് പ്രതിദിനം രണ്ടുകോടിയാണ് നഷ്ടമെങ്കിലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടി വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

2001 ഡിസംബര്‍ ആറിന് പുതുക്കിയ നിരക്കാണ് തമിഴകത്ത് ഇപ്പോഴും നിലവിലുള്ളത്. മിനിമം ചാര്‍ജായ രണ്ടുരൂപയ്ക്ക് നാലുകിലോമീറ്റര്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് കിലോമീറ്റിറന് 28പൈസയാണ്. കേരളത്തില്‍ നടപ്പാക്കാന്‍പോകുന്ന മിനിമംചാര്‍ജായ അഞ്ചുരൂപ തമിഴ്‌നാട്ടിലെ ബസ്സില്‍ക്കൊടുത്താല്‍ 17 കിലോമീറ്റര്‍ യാത്രചെയ്യാം.

സര്‍ക്കാര്‍ ബസ്സുകള്‍ക്കാണ് മുന്‍തൂക്കമെങ്കിലും 2500ല്‍പരം സ്വകാര്യബസ്സുകളുണ്ട് സംസ്ഥാനത്ത്. കേരളത്തിലേതിനേക്കാള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസ മാത്രമാണ് ഇവിടെ കുറവുള്ളത്. യാത്രാക്കൂലി വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ്സുടമകള്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഒരുതവണപോലും സമരത്തിനിറങ്ങിയിട്ടില്ല.

രണ്ടേകാല്‍ക്കോടിയിലേറെ സ്‌കൂള്‍വിദ്യാര്‍ഥികളുണ്ട് തമിഴകത്ത്. പ്ലസ്ടുവരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ്സില്‍ യാത്ര തീര്‍ത്തും സൗജന്യമാണ്.

20,500 ബസ്സുകളും 1,30,000 തൊഴിലാളികളുമുള്ള ബൃഹത്തായ സംരംഭമാണ് തമിഴ്‌നാട് ഗതാഗത കോര്‍പറേഷന്‍. രണ്ടുരൂപ മിനിമം ചാര്‍ജുള്ള സാധാരണ ബസ്സുകള്‍മുതല്‍ കിലോമീറ്ററിന് ഒരുരൂപവീതം നിരക്കുള്ള എയര്‍കണ്ടീഷന്‍ഡ് ബസ്സുകള്‍വരെ കോര്‍പറേഷന്‍ നിരത്തിലിറക്കുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം 2500ല്‍പ്പരം പുതിയ ബസ്സുകളാണ് കോര്‍പറേഷന്‍ നിരത്തിലിറക്കിയത്. ചുരുങ്ങിയ യാത്രാനിരക്ക് അഞ്ചുരൂപയുള്ള ആഡംബര ലോഫേ്‌ളാര്‍ ബസ്സുകളാണ് ഇതില്‍ ബഹുഭൂരിപക്ഷവും.

~~~~~Sreenath Vanmelil

8 Easy Ways to Lose Weight

Suresh Bhog sureshbhog@yahoo.com to Keralites 

8 Easy Ways to Lose Weight

Lose weight without going on a diet? It's not too good to be true. You don't have to follow a strict diet to get the ball rolling; making these easy but effective changes really can help you lose weight.

1. Learn to Read Labels

To lose weight it is essential to pay attention to food labels. Counting calories is impossible without this skill. You should know how to find a food's caloric content and its serving size. Comparing labels among different foods and beverages is crucial for making the healthier choices required to lose weight.

2. Snack Smart

You can help prevent overeating and maintain blood sugar levels by eating something about every three hours. Getting too hungry will backfire on your efforts to eat healthy and practice portion control. Aim for a healthful, satisfying snack, such as an apple and some reduced-fat cheddar cheese. Eating more may seem counterintuitive, but smart snacking will help you lose weight.

3. Eat More Grains and Produce

Whole grains and fruits and veggies do more than provide nutrients that improve your health and reduce disease-risk; they can also help you lose weight. They're naturally low in calories, so you can eat more of them and have less room in your diet for less-than-healthful foods. Plus, the fiber in whole-grain foods and produce will help you feel fuller longer (which helps you control portions and avoid overeating) and as a result, lose weight.

4. Eat Enough, Often Enough

One of the worst ways to lose weight? Meal skipping. Many people think skipping meals is a great way to cut calories, but in the end, they fail to lose weight. You'll be more likely to overeat or even binge (when you finally do eat) if you do not eat regular meals. Plus your body may go into "starvation mode" if don't eat enough, causing you to maintain (or even gain) rather than lose weight!

5. Drink Plenty of Water

Water helps you lose weight in several ways: If you tend to have a problem with "water weight," drinking more water can help alleviate bloating. Replacing high-cal drinks such as soda with water cuts hundreds of calories. You shouldn't wait until you're feeling thirsty to drink water; thirst can be mistaken for hunger, causing you to overeat. Proper hydration improves your sense of well-being, which will keep up your motivation to lose weight.

6. Get Moving

It is virtually impossible to lose weight and keep it off without exercising regularly. Start out today by taking a brisk walk or riding a bike. Work your way up from 10 minutes to 30-40 minutes a day, most days a week, and you could reap health benefits and weight loss results in a matter of weeks. Plus, exercise boosts your metabolism, making it even easier to lose weight.

7. Practice Portion Control

Measuring food may seem like a drudgery, but it will prove invaluable in your efforts to lose weight. Start out by comparing a measured standard serving of foods to your typical helping. You may find you usually consume two or even three times the recommended serving. In time you will reprogram your brain to eyeball portion sizes, a key skill for losing weight.

8. Write it Down

What's the first thing I think anyone who wants to lose weight should do? Keep a food diary. All you have to do is jot down what, when, and how much you eat in a notebook, or you can do it online at a Web site like Calorie Count Plus. A food diary will give you a clear picture of your current eating habits so you can identify the changes you need to make to lose weight.


~~~~~Sreenath Vanmelil
M. Nandakumar to Keralites
 
Surviving cart pullers In city market (Thrissur)


By Faris Arakkal
ARIYANGADI, Chanthangadi and Nayarangadi are the crowded commercial hubs of the city, which have undergone changes over the years. Even after technology replaced men with machines, a group of men are still toiling in the market, pulling carts.

Ferrying goods in the market in a cart is a hard job, but they are often paid less.
Kerala Head Load Workers Welfare Board under the state government came into existence in 1984 to ensure the uniformity of labour and wages. Thus, the erstwhile cart pullers' 'first come, first earn' policy ended.

Each pool has cart pullers in the market. There are more than 24 pools near the Jai Hind market. Pool number 7 has now 45 members, including cart pullers.
Goods from various places like Surat, Delhi, Gujarat, Howrah and Erode are brought to the city daily and cart pullers are the main means for shipping out these goods to the nearby whole sale shops in the market.

A day of a cart puller starts at 9.30am and ends at 6 pm. Each pool has a leader to check the attendance of their members. Each member will be assigned to work with a shop for the day and the shopkeeper will send the voucher to the welfare board.
At the end of the month, the board will calculate each member's salary on the basis of their daily earning, but that will never go beyond Rs 3,500. Cart pullers are normally aged between 24 and 60 and most of them inherit the job from their fathers.

"Unloading goods into shops on the second floor needs more strength," says Saijo, a young cart puller at Ariyangadi. He has been a cart puller here for 17 years. He is happy and content as he believes in the policy of 'earn while you burn'.
KJ Devassy, who has been pulling carts from the age of 18, still remembers his experience of falling unconscious when he took a 100-kg rice sack on his back. But now at 60, he is upset, thinking about his future as he is going to get a pension of just Rs 350 a month from the board.

"We have to spend Rs 12,000 for a cart and the spare parts are now not available in the market," says Baby Paul, who is also a cart puller. Now, carts are available on rent from Anjuvilakku.
Whatever the facilities in the market for loading and unloading goods, a large section still opts for carts for ferrying goods because it is cheaper and faster in the snarling traffic.

City Journal, E-paper, Thrissur
~~~~~Sreenath Vanmelil

CELL PHONE: ICE NUMBER: WHAT IS ICE?

prasannam n iampresanam@yahoo.co.in via yahoogroups.com to Keralites
~~~~~Sreenath Vanmelil

Homemade Face Pack With Honey!

 Maanu Said maanusaid@yahoo.com to Keralites
 
Homemade Face Pack With Honey!
 
 If you are searching for natural skin care remedy and want to make a homemade face pack with natural ingredients then honey is one of the essential element for natural skin care. Applying honey face pack lightens, rejuvenates and nourishes your skin as it is anti-bacterial.
 
Following are homemade honey face packs for skin care:
 
1.Honey and turmeric face pack: mix a tablespoon of honey and turmeric respectively and apply this face mask on your face. Leave it for 15 minutes and then wash it off with lukewarm water. You can also add milk to moisturize the skin. This homemade face mask will cleanse the skin and whiten it.
 
2.Wash the face daily with plain, unpasteurized honey. It will lighten the skin and brighten it.
 
3.Warm honey in a bowl and add yogurt to make a smooth face pack. Apply this face mask on clean face and neck. Keep it for 15-20 minutes and then rinse off with cold water. Apply a moisturizer if required to retain water in the skin.
 
4.Take warm honey and add lemon juice, nutmeg and cinnamon. Blend these ingredients to make a smooth paste and apply this honey face pack on the face and neck. You can also massage with this paste for 3 minutes. Leave it for 15 minutes and then rinse off with cold water.
 
5.Mix honey with 1 tsp olive oil and egg yolk until creamy. Use a warm cloth on the face before to open the skin pores and then apply this face pack. Also use two slices of cucumber on the eyes to get a relaxed natural facial. This homemade face pack will not only remove the dirt and grease from the skin but also cleanse it.
 
6.Make a smooth paste of oatmeal and water. Blend apple pieces, honey and olive oil in a processor and then add oatmeal paste and egg yolk to the blended mix. Make a thick smooth paste so that it stays on the face and then apply this face mask.
 
Honey has been used since ages as a natural skin care remedy to cure variety of ailments. Honey for skin care reduces inflammation, kills germs and is the best ingredient for sensitive skin. Honey face pack will keep the skin supple and beautiful.

~~~~~Sreenath Vanmelil

Wednesday, July 27, 2011

വഴിതെറ്റി എത്തുന്ന ഒരു എസ്എംഎസ്

 fasalct fasalct fasalct@gmail.com
 
വഴിതെറ്റി എത്തുന്ന ഒരു എസ്എംഎസ് ഒരു മിസ്ഡ് കോള്‍ നിരുപദ്രവകരമെന്നു കരുതുന്ന ഒരു ഇമെയില്‍ ഇതു മതി ഏതൊരാളും സൈബര്‍ വല വിരിച്ചു കാത്തിരിക്കുന്ന കഴുകന്മാരുടെ പിടിയില്‍ കുരുങ്ങാന്‍... തനിയെ അഴിക്കാന്‍ ശ്രമിക്കും തോറും കുരുങ്ങുന്ന സൈബര്‍ വലയില്‍നിന്നു പുറത്തിറങ്ങാന്‍ നിയമങ്ങള്‍ പലതുണ്ട്. പക്ഷേ  സൈബര്‍ ലോകത്തെ തലതൊട്ടപ്പന്മാരായി വിലസുന്നവര്‍ക്കുപോലും കുരുക്കഴിക്കാന്‍ എവിടെ ആരോട് പരാതി പറയണം എന്നറിയില്ല. ഇത്തരം വലയില്പെടുന്നവരിലെരെയും പെണ്‍ക്കുട്ടികള്‍ ആണെന്നതാണ് സത്യം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്ന നൂലാമാലകലോര്ത്താല്‍ പലരും പരാതികളുമായു മുന്നോട്ടു പോകാറില്ല
എന്താണ്ണ്‍ സൈബര്‍ ക്രൈം.
സൈബര്‍ ഫോണ്‍ എന്നു കേട്ടാല്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ ആണെന്നാണ് പോതുതാരണ. എന്നാല്‍ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ശേകരിച്ചു വഴ്ക്കുന്ന ഏത് ഇലക്ട്രോണിക് ഉപകരണങ്ങളും തുടങ്ങിയവയെല്ലാം സൈബര് ക്രൈംമിന്റെ പരിതിയില്‍ വരും.
ഇ ലോകത്തെ കുറ്റങ്ങള്‍
കമ്പ്യൂട്ടര്‍ ഉപയോഗിച്ചും മൊബൈല്‍  ഉപയോഗിച്ചും കുറ്റങ്ങള്‍ അനവതിയാണ്ണ്‍ മൊബൈല്‍ ഫോണില്‍ അസഭ്യം പറയുന്നതു മുതല്‍ ഫോട്ടോ മാറ്റി ഉപയോഗിക്കുന്നതുവരെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിതിയില്‍ വരുന്നു. ഇത്തരം കേസുകളില്‍ പരാതി നല്‍കിയാല്‍ പത്തു മിനിട്ടിനുള്ളില്‍ പ്രതികളെ അഡ്രസ്സ് സഹിതം കയ്യില്‍ കിട്ടും. വെക്തമായ തെളിവ് എല്ലാ കേസുകളിലും ഉണ്ടാകും. കോള്‍ ഡീട്ടെയ്ല്സും എസ്എംഎസുകളുമാകും പല കേസുകളിലും തെളിവായി എത്തുക. വെക്തമായ തെളിവിന്റെ ബലത്തിലാണ് സൈബര്‍ കേസുകള്‍ മുന്നോട്ടു പോവുക  മറ്റു കേസുകളിലെപ്പോലെ പ്രതികളെ കണ്ടെത്താന്‍ ദിവസങ്ങള്‍ വേണ്ട.
തടവും പിഴയും ശിക്ഷ
മൊബൈല്‍ ഫോണിലൂടെ അസഭ്യം പറഞാല്‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം. കേസില്‍ പറയുന്ന സമയത്തു പ്രതിയുടെ ഫോനില്‍നിന്നു വാദിയുടെ ഫോണിലേക്കു കോള്‍ എത്തിയിട്ടുനെടെന്നു തെളിഞ്ഞാല്‍ ശിക്ഷ ലഭിക്കും. അപകീര്ത്തിപ്പെടുത്തുന്നു എസ്എംഎസുകളോ വീഡിയോകളോ കൈമാറുകയോ നിര്‍മിക്കുകയോ ചെയ്‌താല്‍ ഇതും സൈബര്‍ കേസുകളുടെ പട്ടികയില്‍ വരും. ഇതിനു പരമാവതി മൂന്നു വര്ഷംവരെ തടവു ലഭിക്കാം. മറ്റൊരാളുടെ കമ്പ്യൂട്ടര്‍ലെയോ ഇമെയില്‍ ലെയോ വിവരങ്ങള്‍ ഗുടോതെശ്യം വച്ചുകൊണ്ട് ചോര്ത്തിയെടുക്കുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിതിയില്‍ വരും ഇത്തരം കേസുകളില്‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും അനുവാദമില്ലാതെ മറ്റൊരാളുടെ കമ്പ്യൂട്ടര്‍കള് ഉപയോഗിച്ചാല്‍ ‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
എങ്ങനെ സുരക്ഷ ഒരുക്കാം?
12 വയസ്സുമുതലുള്ള പെണ്കുട്ടികള് ആണ് സൈബര്‍ കേസുകളില്‍ പലപ്പോഴും ഇരയാകുന്നത്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ നല്കുമ്പോയും അവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോയും മാതാപിതാക്കള്‍ ശ്രടിക്കുക
ഇവരുടെ മൊബൈല്‍ സ്ഥിരമായി പരിശോതിക്കുക 
ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത് എല്ലാവരും കാണ്‍കെ ആകുക
സ്കൂള്‍കളില് തന്നെ കുട്ടികള്‍ക്ക് കൌണ്സിലിംഗ് നല്‍കുക
അനാവശ്യമായ ഇമെയില്‍ ത്തുന്നു നോക്കുകയോ അവയ്ക്ക് മറുപടി നല്‍കുകയോ ചെയ്യാതിരിക്കുക 

~~~~~Sreenath Vanmelil

Tuesday, July 26, 2011

ദുരിതത്തിന്റെ 'മണി'മുഴക്കം

Shahid Khan sk_mikkanchi@yahoo.co.uk via yahoogroups.com to Keralites 


മണിയെ ഓര്‍മയില്ലേ...? സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചുരം കയറ്റി വയനാട്ടിലേക്കു കൊണ്ടുവന്ന ബാലതാരം. പലരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണിയെ അന്വേഷിച്ചു ചുരം കയറി. നാളുകള്‍ കഴിഞ്ഞു. മണി പതുക്കെ കാഴ്ചയുടെ സ്‌ക്രീനില്‍നിന്നു മറഞ്ഞു. ഇപ്പോള്‍ അന്വേഷിച്ചിറങ്ങിയാല്‍ മണിയെക്കാണാം... പ്രാരാബ്ധങ്ങളുടെ, ഇല്ലായ്മകളുടെ നടുവില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന താരമായി.

അബു സലീമെന്ന നടനിലൂടെയാണു വയനാടിന്റെ സാന്നിധ്യം സിനിമയിലൂടെ മലയാളി അറിഞ്ഞിരുന്നത്‌. മലയാളത്തിലും അന്യഭാഷകളിലും അഭിനയിച്ചു പ്രതിഭ ഫലിപ്പിച്ച അബുസലിം രംഗത്തെത്തി എത്രയോ കഴിഞ്ഞാണു ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മണി രംഗത്തെത്തുന്നത്‌. ആ രംഗപ്രവേശം എത്തിനിന്നതു സംസ്‌ഥാന പുരസ്‌കാരലബ്‌ധിയിലും. സുല്‍ത്താന്‍ ബത്തേരിക്കടുത്തെ ചെതലയത്തെ താത്തൂര്‍ കോളനിയിലെ മണിയെന്ന ആദിവാസി ബാലന്‍ അങ്ങനെ മലയാള സിനിമയില്‍ ഒരു ചരിത്രം കുറിക്കുകയായിരുന്നു.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണു മണിക്കു സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചത്‌. പ്രേക്ഷകരെപ്പോലും അദ്‌ഭുതപ്പെടുത്തുന്ന രീതിയില്‍ കഥാപാത്രവുമായി മണി ഈ ചിത്രത്തില്‍ ഇഴുകിചേര്‍ന്നിരുന്നു. 'ചെല്ലം പാടി നടക്കണ പുല്‍ചാടി' എന്ന ഗാനത്തിലെ വരികളെക്കാള്‍ പ്രേക്ഷകശ്രദ്ധ നേടിയതു പുല്‍ചാടിയെപ്പോലെ കാട്ടിലൂടെ ചാടി നടന്ന മണിയാണ്‌. നായകനായ ഫോട്ടോഗ്രാഫര്‍ക്കു കാടിനുള്ളിലെ വഴികാട്ടിയായ മണി അഭിനയിച്ചു തകര്‍ത്തെങ്കിലും, തന്റെ ജീവിതത്തില്‍ അങ്ങനെയൊരു വഴികാട്ടിയെ മണിക്കു ലഭിച്ചില്ല.

തന്റെ കഴിവിന്‌ അംഗീകാരം ലഭിച്ചപ്പോള്‍ മണി വയനാട്ടുകാര്‍ക്കൊക്കെ ഹീറോയായിരുന്നു. എന്നാല്‍ ഇന്നു സ്‌ഥിതി മറിച്ചാണ്‌. ഒമ്പതാം ക്ലാസ്‌ വരെ പഠിച്ച്‌ മണി പഠനം നിര്‍ത്തി. തുടര്‍ പഠനത്തിന്‌ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ചുറ്റുപാടുകള്‍ അതിനു മണിയെ അനുവദിക്കുന്നില്ല. ക്യാമറ കാണുമ്പോള്‍ കൂടുതല്‍ അസ്വസ്‌ഥനാവുകയാണു മണി. അവാര്‍ഡ്‌ ഫലകം വയ്‌ക്കാന്‍ മറ്റുള്ളവര്‍ പുതിയ ഷോക്കേസുകള്‍തന്നെ പണിയുമ്പോള്‍, അവാര്‍ഡിന്‌ ഒരു മരക്കഷ്‌ണത്തിനേക്കാള്‍ കൂടുതല്‍ വിലയൊന്നും മണിയും കോളനിനിവാസികളും കല്‍പ്പിക്കുന്നില്ല. കോളനിക്കാര്‍ക്ക്‌ ഇപ്പോള്‍ ജീവിതത്തിനോടുതന്നെ പുച്‌ഛമാണ്‌. പിന്നെ മണിയൃടെ അവാര്‍ഡിനോടു പ്രാധാന്യം കാണില്ലല്ലോ. വൈത്തിരി റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിച്ചു കൊണ്ടിരിക്കയാണു മണി പഠനം നിര്‍ത്തിയത്‌. നമ്മുടെ ഭരണകൂടങ്ങള്‍ക്ക്‌ വാഗ്‌ദാനങ്ങള്‍ മാത്രമാണു വാരിക്കോരി നല്‍കാന്‍ അറിയൂവെന്നു മണിക്കും ഈ ചെറുപ്രായത്തില്‍തന്നെ മനസിലാക്കാന്‍ കഴിഞ്ഞു. അവാര്‍ഡ്‌ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയെന്ന പോലെയാണു അധികാരികള്‍ മണിക്കു വീട്‌ നിര്‍മിച്ചു നല്‍കുമെന്ന്‌ പ്രഖ്യാപിച്ചത്‌. ഇന്നു വരെ അതു യാഥാര്‍ഥ്യമായില്ല.

മണിയുടെ വീടിന്‌ അനുവദിച്ച വൈദ്യുതി കണക്ഷന്‍ വീടില്ലാത്തതിനാല്‍ അമ്മയുടെ വീടിനു നല്‍കിയിരുന്നു. എന്നാല്‍ പണമടക്കാത്തതിനാല്‍ ഇപ്പോള്‍ കണക്ഷന്‍ വിചേ്‌ഛദിച്ചിരിക്കുകയാണ്‌. മണിയിലൂടെ തങ്ങളുടെ കോളനിക്ക്‌ ഒരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു കോളനി നിവാസികള്‍. എന്നാല്‍ തങ്ങളെ പോലെ തന്നെയാണു മണിയുടെയും അവസ്‌ഥയെന്ന്‌ അവര്‍ക്കു വൈകാതെ മനസിലായി. നിത്യവൃത്തിക്കായി കഷ്‌ടപ്പെടുന്ന കോളനിയിലെ ഒരംഗം എന്നതില്‍നിന്ന്‌ കൂടുതലൊന്നും ഇവര്‍ ഇപ്പോള്‍ മണിയില്‍ കാണുന്നില്ല.

മണിയെപ്പോലെ തന്നെയാണു കോളനിയിലെ മറ്റു പതിനഞ്ചോളം കുട്ടികളും. ആരും സ്‌കൂളില്‍ പോകുന്നില്ല. രാവിലെ മുതല്‍ കാട്ടിലൂടെ അലഞ്ഞു നടക്കും. കൂടുതല്‍ സമയം ഇവര്‍ ചിലവഴിക്കുന്നതു ചീട്ടുകളിക്കായാണ്‌. അതും വെറും ചീട്ടുകളിയില്ല. ബീഡിക്കു വേണ്ടി പന്തയം വച്ചുള്ള ചീട്ടുകളി. ഒന്നില്‍ കൂടുതല്‍ ബീഡി ചീട്ടു കളിച്ചു നേടുകയെന്ന ചിന്ത മാത്രമാണു മണിക്കും, കൂട്ടുകാര്‍ക്കുമിപ്പോള്‍. സ്‌കൂളില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും തൊട്ടടുത്ത സ്‌കൂളിലെത്തണമെങ്കില്‍ മണിക്കും സുഹൃത്തുക്കള്‍ക്കും നാലു കിലോമീറ്ററോളം നടക്കണം. നടക്കാമെന്നു കരുതിയാലും രക്ഷയില്ല. എന്തെങ്കിലും ഭക്ഷണം കഴിക്കാതെ എങ്ങനെയാണു രാവിലെ സ്‌കൂളില്‍ പോകുന്നത്‌.

ഒരു നേരത്തെ ഭക്ഷണത്തിനുതന്നെ നന്നെ ബുദ്ധിമുട്ടുകയാണു കോളനി നിവാസികള്‍ ഒന്നടങ്കം. ആ അവസ്‌ഥയില്‍ ഇവര്‍ക്കു സ്‌കൂള്‍ എന്നതിനു പ്രധാന്യമൊന്നുമില്ല. കോളനിയില്‍ ആകെയുള്ള ഏഴു വീടുകളില്‍ അമ്പതിനു മുകളില്‍ ആളുകളാണു താമസിക്കുന്നത്‌. കോളനിയുടെ അവസ്‌ഥ ഇവരുടെ ഓരോരുത്തരുടെയും മുഖത്തു തെളിഞ്ഞു കാണാം. അത്രത്തോളം ബുദ്ധിമുട്ടിലാണു ഇവര്‍ ഇവിടെ കഴിയുന്നത്‌. സ്വന്തമായി വീടില്ലാത്തതിനാല്‍ മണി ബന്ധു വീട്ടിലാണു താമസിക്കുന്നത്‌. തന്റെ അഭിനയ മികവിന്‌ ഒരു വീടെങ്കിലും അധികൃതരില്‍നിന്ന്‌ ലഭിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണു മണി ഇന്നും. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ വീടെന്ന വാഗ്‌ദാനം പുതിയ സര്‍ക്കാരില്‍നിന്നു യാഥാര്‍ഥ്യമാകുമെന്ന വിശ്വാസമാണു മണിക്കിന്നും.

~~~~~Sreenath Vanmelil

Children Safety

narayani kalyanaraman vaniraman_sandy@yahoo.co.in via yahoogroups.com to Keralites  
 

In this HSE weekly communication, some good  “Children Safety” information is shared. Kindly go through the same and share it with your group and family members.


Parents, guardians, and adults who care for children face constant challenges when trying to help keep children safer in today's fast-paced world. For decades, children were taught to stay away from "strangers." But this concept is difficult for children to grasp and often the perpetrator is someone the child knows. It is more beneficial to help build children's confidence and teach them to respond to a potentially dangerous situation, rather than teaching them to look out for a particular type of person.
In today’s world, it is vital that families know and teach their children personal safety. Here is a list of some tips most shared with parents.
  • Never leave children unattended in a vehicle, whether it is running or not. Children should never be left unsupervised or allowed to spend time alone or with others in vehicles as the potential dangers to their safety outweigh any perceived convenience or “fun.”
  • Always accompany your child to the bathroom in a public place. Older children may want to wander off and browse alone in a mall, at the beach, etc. Do not allow this.
  • Make sure you know where each of your children is at all times. Know your children’s friends and be clear with your children about the places and homes they may visit. Make it a rule for your children to check in with you when they arrive at or depart from a particular location and when there is a change in plans. You should also let them know when you’re running late or if your plans have changed to show the rule is for safety purposes and not being used to “check up” on them.
  • Avoid buying children clothing displaying their names. A young child is usually ready to trust anyone who uses his/her name. Explain that someone who knows your name may not know you or your parents.
  • Be involved in your children’s activities: Know the places he or she goes and know the other adults who are involved.
  • Listen to your children. Pay attention if they tell you they don’t want to be with someone or go somewhere. This may be an indication of more than a personality conflict or lack of interest in the activity or event.
  • Set up strict procedures with your child’s school or child care centre as to whom the child will be released other than yourself. Develop a strict password with your child as a backup safety strategy. Insist that the school notify you if the child does not show up on time if he/she walks or rides the bus.
  • Notice when anyone shows one or all of your children a great deal of attention or begins giving them gifts.
  • Take the time to talk to your children about the person and find out why the person is acting in this way.
  • If you find yourself in a position where a child appeals to you for help, be prepared to give it. Provide for a  security guard or someone in authority. Keep an eye on the child and get help.
  • Be sensitive to any changes in your children’s behavior or attitude. Encourage open communication and learn how to be an active listener. Look and listen to small cues and clues indicating something may be troubling your children, because children are not always comfortable disclosing disturbing events or feelings. This may be because they are concerned about your reaction to their problems. If your children do confide problems to you, strive to remain calm, noncritical, and nonjudgmental. Listen compassionately to their concern, and work with them to get the help they need to resolve the problem.
  • Practice basic safety skills with your children. Make an outing to a mall or park a “teachable” experience in which your children practice checking with you, using pay telephones, going to the restroom with a friend, and locating the adults who may be able to help if they need assistance.
  • Be matter of fact and calm in discussing good and bad touch and personal safety with children. Don’t teach fear, teach facts and strategies.
  • Remember there is no substitute for your attention and supervision. Being available and taking time to really know and listen to your children helps build feelings of safety and security.
And at last most important thing is that your child should know his full name, address and important phone numbers.

~~~~~Sreenath Vanmelil